ദോശയും ചമ്മന്തിയും
ദോശയും ചമ്മന്തിയും
നാരായണൻ പതിവ് പോലെ ദോശ ചുടാൻ തുടങ്ങി..ശ്രീകൃഷ്ണ ഹോട്ടലിൽ രാവിലേ തന്നെ തിരക്കായിരുന്നു.. വന്നവരൊക്കെ ദോശയാണ് ഓർഡർ ചെയ്യുന്നത്.. നല്ല നെയ്യിൽ ചുട്ട ദോശ ചൂടോടെ കിട്ടുമ്പോൾ ആരാണ് വേണ്ടാ എന്ന് വയ്ക്കുന്നത്.. അത്തരക്കാരായിരുന്നു രാവിലത്തെ അതിഥികൾ..നല്ല ദോശയും നാളികേര ചമ്മന്തിയും കഴിക്കാൻ ആളുകൾ ധാരാളം വന്നു..പക്ഷേ വന്നവർക്കെല്ലാം ചമ്മന്തി പിശുക്കിയാണ് കൊടുത്തത്.. അതും തികയില്ല എന്ന കാരണത്താൽ..
പക്ഷെ വന്നു വന്ന് അവസാനം ദോശ തികയാതെയായി.. പിന്നെ ദോശ ചോദിച്ചു വരുന്നവർക്ക് ചമ്മന്തി കൂടുതൽ ഒഴിച്ച് കൊടുക്കും.. പക്ഷേ ദോശ തീർന്നിട്ടും ചമ്മന്തി ബാക്കിയായി..അതാണെങ്കിൽ കളയാനും വയ്യ..
ഉച്ചയൂണിന്റെ സമയം, മറ്റു വിഭവങ്ങളുടെ കൂടെ ചമ്മന്തിയും കൂടെ വിളമ്പട്ടെ എന്ന് ഊണ് കഴിക്കാനെത്തിയവരോട് ചോദിച്ചപ്പോൾ വേണ്ട എന്നാണ് അവർ പറഞ്ഞത്..
പിന്നെ ചോദിക്കാതെ തന്നെ മറ്റു വിഭവങ്ങളുടെ വിളമ്പി.. പക്ഷേ ചോറിന്റെ കൂടെ ആർക്കാണ് അത് ഏശുക..ചിലർ കഴിച്ചു.. ഒട്ടുമിക്കവരും കഴിച്ചില്ല..
അങ്ങനെ, കളയാൻ കഴിയാതെ പോയത് പാഴായി പോയി.. പിറ്റേ ദിവസം മുതൽ പിശുക്കൊന്നും കാണിക്കാതെ ദോശയും ചമ്മന്തിയും കഴിക്കാൻ വന്നവർക്ക് ശരിയായ അനുപാതത്തിൽ തന്നെ വിതരണം ചെയ്തു..
