സാക്ഷരത
സാക്ഷരത


പ്രപഞ്ചത്തിൻ അടിവേരു തേടിയിറങ്ങവേ,
കണ്ടതവിടെയൊരു അക്ഷത്തിൽ
അക്ഷരങ്ങളുടെ ഞാത്തലുകൾ
ആയിരുന്നു, പരിണാമത്തിന്റെ
കാണാമറയത്തൊരു സ്വപ്നം പോലെ... !
സാക്ഷരങ്ങളുടെ ലോകത്തിൽ
പാറിപ്പറന്നു നടക്കവേ,
മുതുമുത്തശ്ശിമാരുടെ
ജല്പനങ്ങളിൽപ്പോലും
കാലഹരണപ്പെട്ട സ്വപ്നങ്ങളുടെ
നിഴൽക്കൂറ്റങ്ങളായിരുന്നു,
കാണാത്തകാറ്റിന്റെ നീലിമപോലെ... !
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത -
പ്പെട്ടപ്പോഴൊക്കെയും
നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന
കുഞ്ഞുപൂമ്പാറ്റകളെ
കണ്ടിട്ടേയില്ല ലോകം,
കരിഞ്ഞയൗവ്വനങ്ങളിലെ
കാതരമിഴികളിൽ
അക്ഷരമെന്ന സ്വപ്നംപോലും
ഘനീഭവിച്ചിരുന്നതാരുമേ
കണ്ടിരുന്നതുമില്ല... !
അകമേ സാക്ഷരമെന്നുപറയുമ്പോഴും
തിരിച്ചറിയപ്പെടാകാലത്തിൽ,
അറിവിൻസപ്തമഞ്ചലുകളിൽ
ഒരിക്കൽപോലും കയറാത്തവർ,
നനവില്ലാമണ്ണിലെ പുളയ്ക്കുന്ന
വിരകളെപ്പോലെയായിരുന്നു... !