ജീവിത രഥം
ജീവിത രഥം
നക്ഷത്ര ലോകത്തേക്കൊരു യാത്ര
പോകാൻ കുറിമാനം വന്നണഞ്ഞു .
പോകാനൊരായിരം ചിട്ടവട്ടങ്ങൾ,
സജ്ജമാകേണ്ടത് എൻ ചിന്താമണ്ഡലം .
ചുറ്റും നിന്നവർ തർക്കിച്ചുകൊണ്ടിരുന്നു,
ഞാനൊരു മരപാവയായി , കാണാൻ കണ്ണില്ല ,
കേൾക്കാൻ ചെവിയില്ല , മിണ്ടാൻ നാക്കുമില്ല
ചിന്താ ശക്തിക്കും ചെറിയൊരു സംഭ്രമം.
കലഹകാരണം അറിയാതെങ്ങനെ സന്ധിയുണ്ടാക്ക,
ഞാൻ ചോദിച്ചുകൊണ്ടേ ഇരുന്നു, രോക്ഷം കടിച്ചമർത്തി
മുറ്റത്തേക്ക് ഞാൻ ഇറങ്ങി .
മുറ്റത്തും ആകെ തിരക്ക് , ചൂടുപിടിച്ച ചർച്ചകൾ ,
ആരും ശ്രദ്ധിക്കാതെ ഞാനും ,
പാതയോരത്തൊരു ബോർഡിൽ എന്റെ
പടം , ആദരാഞ്ജലികളോടെ , ഓ ഞാൻ....
ഇപ്പോളാണേ, മനസിലായത് ചർച്ചകളിലെ
നായകൻ ഞാനായിരുനെന്ന് , വീണ്ടും
അകത്തളത്തിലെത്തിയ ഞാൻ വാക്കുകളിലെ
അർഥങ്ങൾ മനസിലാക്കി തുടങ്ങി .
എന്റെ പുന്നാര മക്കളും, പേരക്കിടാങ്ങളും
തർക്കിക്കുന്നത് ഒന്നിനായി മാത്രം ,
ഞാൻ ചേർത്തുവെച്ചെന്റെ
സമ്പത്തിനായി മാത്രം .
എന്നെ പട്ടടയിലേക്ക് എടുത്തിട്ട് പോരെ
എന്റെ മക്കളെ നിങ്ങളുടെയും പരാക്രമം .
ഒരുവളെ മാത്രം കണ്ടില്ലെവിടെയും, എന്റെ
പതിയായവൾ , പ്രാണപ്രിയാ , തിരഞ്ഞു ഞാൻ
ഒടുവിൽ കണ്ടെത്തി അറയുടെ കോണിൽ തളർന്നിരിക്കുന്ന എൻ പത്നി, കണ്ണിലെ
വറ്റാത്ത കണ്ണുനീർ എന്നെ ദുഃഖത്തിലാഴ്ത്തി .
എന്റെ ജീവിതത്തിലേക്കൊരു തിരനോട്ടം
കിട്ടിയതെല്ലാം എണ്ണിപറക്കി സ്വരുക്കൂട്ടിയ ഞാൻ , നാട്ടിൽ പിശുക്കൻ എന്ന നാമധേയം .
ഈ പരാക്രമങ്ങൾ, എന്തിനെന്നു ഞാൻ
ചിന്തിച്ചുപോയി, ബാക്കിയായൊന്നുമില്ലെൻ
കയ്യിൽ ; തെറ്റുകൾ മാത്രമെൻ വീഥിയിൽ .
തിരികെ നടക്കാൻ അവസരങ്ങളില്ല ,
മാറ്റിയെഴുതാൻ താളുകളില്ല ഇനിയും ,
പോകാനെനിക്ക് സമയമായി , നക്ഷത്രമായി
ഞാനും കണ്ണുചിമ്മും , തെറ്റുകൾ തിരുത്താൻ
ഒരു ജന്മം തരണേ ഈശ്വര എന്നൊരു പ്രാർത്ഥന മാത്രം ,
എനിക്കായി വാതിൽ തുറക്കപ്പെട്ടു , ആ തേജസ്സിൽഞാനും
ലയിക്കട്ടെ , വിട ചൊല്ലിടുന്നു ഞാനും ..