അയാൾ
അയാൾ
നേരം വെളുത്തപ്പോൾ വെളുക്കെചിരിച്ചു, ശൃംഗാര ഭാവത്തിൽ,
പണിക്കാരിയാം എന്നോടു ചൊല്ലി വീട്ടുകാരൻ,
“ഇന്നെന്തിതു പെണ്ണേ നാസ്ത?”
അപ്പവും, കടലകറിയും എന്നു ചൊല്ലി ഞാൻ.
സന്തോഷത്തോടെ അവർ ഭക്ഷണം കഴിക്കുമ്പോൾ,
കടലക്കറിയിൽ ഉപ്പല്പം കൂടിയപ്പോ, ക്ഷോഭിച്ചെന്നോടു ചൊല്ലി,
“എന്തിനിതു വെച്ചു വെറുതെ നീ !”
അല്പം കഴിഞ്ഞു ഫോണുകളൊന്നും കിട്ടാത്തതിനാൽ,
ബീഭത്സ ഭാവവും, ശോകാതുര ഭാവവും മറ്റു
പല ഭാവത്തോടും, ഓടി നടക്കും അങ്ങിങ്ങ്.
ഗ്യാസ് ബില്ല് സമയത്ത് കാണാത്തതിനാൽ,
വെറുപ്പോടെ അതി തെറികളാലഭിഷേകം.
ഉച്ചയൂണു കഴിഞ്ഞൊന്നു മയങ്ങി ചായ കഴിഞ്ഞാൽ,
ആരാനും വന്നെങ്കിലവരോട് സ്നേഹമായ് പെരുമാറി,
അവരങ്ങു പോയാൽ, ഇവർ വന്നു കുളി മുടങ്ങിയെന്നു
പരാതി, ചൊല്ലി, ഓടും ബാത്ത്റൂമിലേക്ക്.
രാത്രിയിൽ കുതുകമോടെ വഴുതി
വീഴുമയാൾ ഉറക്കത്തിലേക്ക്.