ചോപ്പ്
ചോപ്പ്
കാലം കടന്നുപോയി നാടാകെ ചോപ്പുമായി
വീടും കുടീരവും , കാടും പുഴകളും
റോഡുമാ റോഡിലോടും വണ്ടിയും
കടലാസ് പൂവിന്റെ നിറവും സദാ-
വെയിൽകായും മരച്ചില്ലയും...
ചന്ദനമൂറും കടത്തിണ്ണമേലിന്ന്
ചന്ദമില്ലാപ്പൂവ് വാരിയിട്ടു
അഞ്ചുദിനം കൊണ്ടങ്ങാടിവരെയും
പഞ്ചവർണക്കൊടികൾ പാറിനിന്നു
നാടാകെ ചന്ദനത്തിരികളാൽ പുകഞ്ഞ് നിന്നു.
വീടിന്റെ പിന്നാമ്പുറം ചോത്തനേരം
ഉമ്മറത്താളുകൾ കൂടിനിന്നു. കരഞ്ഞു
കൊല്ലംകോറെ തല്ലുകൊണ്ട തുടകളി-
ന്നെല്ലില്ലാ വെള്ള പൊതിഞ്ഞിരുന്നു.
സമയമായില്ലേ? ചടങ്ങുകളുമില്ലേ?
ഒന്ന് വന്ന് കരയുവാൻ ആളാരുമില്ലേ? ഇത് പതിവുമല്ലേ!
മാനം കറുത്തു ആകാശം നിറഞ്ഞു
അമ്മതൻ കണ്ണീര് ചോന്നുവന്നു.
അശുദ്ധിയായ്!