തിരുമുറിവ്
തിരുമുറിവ്
തിരുമുറിവുകൾ നൽകി
പണ്ടൊരിക്കൽ കാലം
ദൈവപുത്രനെന്ന നന്മക്ക്.
കാലങ്ങളെല്ലാം മറിഞ്ഞുരുണ്ടുവരവേ,
മുറിവുകൾ വൃണങ്ങളായി
പൊട്ടിയൊലിക്കുന്നു,
വിഷം പുരണ്ടമനസ്സുകളിൽ..
എന്റെതെന്നു ഞാൻ
പറയുന്നതെല്ലാം
ജന്മജന്മാന്തരങ്ങൾക്കുമുൻപ്
വിഷം തീണ്ടിമരിച്ചൊരാ-
ത്മാവിന്റേതെന്ന് ജനം
തിരിച്ചറിയവേ,യതുമൂടിവച്ചു
കൊണ്ടു തൊന്തരവുകൾ
പണിയുന്നു,ഒരു ചെറുലോകം..
തിരുമുറിവുകളാൽ കൊല്ലപ്പെട്ടവനെ
വാഴ്ത്തപ്പെട്ടവനെന്നു പുലമ്പുന്നൂ
മറ്റൊരു ലോകമെന്നു
വമ്പ് പറയുന്നവനറിയുന്നില്ല,
എന്റേതും നിന്റേതുമെന്നൊന്നു-
മില്ലെന്നൊരാപ്തവാക്യം
കേട്ടുതഴമ്പിച്ചൊരു
തലമുറയുടെ വരദാനമാണതെന്ന്!
മുറിവുകളിപ്പോഴും നീരൊലിപ്പിച്ചു
വഷളായീടുന്നു
അതുകണ്ടിട്ടും കാണാത്തപോലെ
കിഞ്ചന വാർത്തമാനങ്ങൾ
കൊണ്ടുകച്ചമുറുക്കുന്നു
ഒരുപറ്റം കുറുക്കന്മാർ
ഇരുതൊന്തരവുകൾ
കൂട്ടിമുട്ടിയുണ്ടാകും
രക്തത്തുളികൾകൊണ്ടുദാഹം
തീർക്കുവാൻ..
മുറിവുകൾ വ്രണങ്ങളായി
പുഴുവും നാറ്റവും
വമിക്കുന്നുവെങ്കിലും
അതുണക്കാൻ കഴിയാതെ
വരുമോരുകാലം
അടുത്തുതന്നെയുണ്ടാകുമെന്നു
പരിതപിക്കുന്നു,
ചിന്തിത ഗഹനലോകം..