നാളെയുടെ സ്വപ്നം
നാളെയുടെ സ്വപ്നം
ചേർത്തൊരു കവിതയായ് നീ
പാടവെ, കരയുന്നതോ ഞാനല്ല
പല്ലിളിച്ചിന്നങ്ങു പോവുന്നിതാ
പടികടന്നൊരു പൂതമായ് ഇന്നലെ
കണ്ട കനവിലും ഒന്നുണ്ട് രണ്ടുണ്ട്
മൂന്നാമനായി ചോപ്പു യോനിയുമിന്ന്
വയ്യ കണ്ടിരിക്കാൻ കെൽപ്പില്ല മിണ്ടുവാനും
അത് പ്രണയോ കാമമോ കരുതലാണോ
എന്ന ചോദ്യവും ബാക്കിയായി നാലുനാൾ
നീണ്ടുപോയ കടങ്കഥകൾ രണ്ടായി
ഇരുവരും ഒന്നായി സ്നേഹമൊരു പൂക്കാത്ത
മാമ്പൂവിനായ് കൂടൊരുക്കി. കിളികളായ്
കുട്ടികൾ കൂട്ടിരുന്നങ്ങനെ നിളപോലെ മധുരമാം
മാധവനുമിന്നിതാ!