ആ നിമിഷം
ആ നിമിഷം
മറന്നൂ മനതാരിൽ മനിതൻ
രാഗദ്വേഷങ്ങളാം മഹാവിപത്തിനെ,
മഴയായ് പേമാരിയായ് ഹൃത്തിനെ തന്നെ
വേട്ടയാടിയ പ്രളയമഹാമാരിയെ...!
ദിനങ്ങൾ വെള്ളത്താൽ മൂടപ്പെട്ട
പകലുകളും രാത്രികളും
വെറുക്കപ്പെട്ട ദിനങ്ങളും
കൊഴിഞ്ഞു പോയതും,
ആരാനും വന്നൊരാജീവിതങ്ങൾ
കടലിൻ മക്കളാൽ, ആട്ടിത്തെളിക്കാൻ
വിരുന്നുവന്നതും, മറന്നുപോയോ... !
കോരിനിറച്ച രാപ്പകലുകളിൽ
അംബരചുംബികളാം ദേവാലയങ്ങളിൽ
മനസ്സുകൾ ഒളിപ്പിച്ചതും
നമ്മൾ മറന്നുപോയോ... !
ഇനിയുംവരാനിരിക്കുന്ന പകലുകളിൽ
വിപത്തായ് പിറക്കാനിരിക്കും
മഴയാംമാരികൾ വന്നെത്തുമെന്നു
പുലമ്പുന്നൂ കാലാവസ്ഥാനിരൂപണമെന്ന വൈറസുകൾ...!
വന്നവഴിയെ പറഞ്ഞയക്കാൻ കൈകോർക്കുന്നൂ നമ്മൾ,
മാലാഖമാർ നിരന്നെത്തി നിൽക്കുന്നൂ
അതി ജാഗരൂകരായ്... !
നിലനില്പിൻ ആധാരരൂപികളായ്
നീർദോഷ പിശാചുക്കൾ,
കാണാമവരെ
നിന്നുതിരിയേണ്ടുംകാലങ്ങളിൽ... !
ചീനയാം നുണകൾ
മഹാമേരുക്കൾ നിറഞ്ഞതാം
ചൊല്ലുകളിൽ ലോകം തരിച്ചീടുന്നു,
ചില നേരമ്പോക്കുകളിൽ ജ്വലിക്കുന്നൂ,
ചിന്തകൾക്കപ്പുറം തിരിഞ്ഞുനോക്കിക്കൊണ്ട്... !
നേടും നമ്മൾ മനുഷ്യജാതികൾ,
തേടും അതിജീവനത്തിനായ്
പ്രതിരോധമാം രേണുക്കൾ,
തകർന്നീടാതെ അതിപോരാട്ടവീര്യത്തോടെ
ക്ഷണികമാം കാലങ്ങൾക്കുള്ളിൽ... നിമിഷമേ!