തിരക്ക്
തിരക്ക്
നഗരം ആരേയോ തിരഞ്ഞു
കൊണ്ടേയിരുന്നു;
അതെന്നെയായിരുന്നെന്ന്
ഞാനുമറിഞ്ഞില്ല,
തിരക്ക്
അധികമായിരുന്നതിനാൽ
അതെന്നെകണ്ടിരുന്നുമില്ല!
തെരുവ് ജനത്തിനാൽ
മൂടിയിരുന്നിരുന്നു.
തെരുവുകംബോളത്തിൽ
ജനമൊഴുകിക്കൊണ്ടേയിരുന്നു;
മധുരകമ്പോളവും
മധുരേതരകമ്പോളവും
തിരക്കിനിടയിലു-
മെന്നെത്തേടിയതും
ഞാനറിഞ്ഞില്ല...
തെരുവെന്നെതിരഞ്ഞു കൊണ്ടിരുന്നു
നഗരവുമെന്നെതിരഞ്ഞു
കൊണ്ടിരുന്നു
ആരോരുമറിയാതെ ഞാനുമീ -
തിരക്കിലൂടെ നടന്നു മറയുന്നത്
ഞാനും കണ്ടുനിന്നു.