തീർത്ഥയാത്ര
തീർത്ഥയാത്ര
പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ,
പോകണം നമുക്കൊരു യാത്ര
തീർത്ഥയാത്ര പോൽ.. !
മന്വന്തരങ്ങളും താണ്ടി,
മഹാഗണദേവന്മാരുടെ
സന്നിധിയിലൂടെ
സ്വർഗ്ഗനരകങ്ങൾ കണ്ടുകൊണ്ട്.. !
നനവാർന്ന മിഴികളിലെ
നൊമ്പരങ്ങൾ കണ്ടുകണ്ട് !
തിരിയാത്തമൊഴികളുടെ
ആർദ്രത കേട്ടുകേട്ട്.. !
തംബുരുനാദത്തിന്റെ
മനോഹാരിതയറിഞ്ഞറിഞ്ഞു
നാദപീയൂഷങ്ങൾ കേട്ടുകേട്ട്.. !
നിറഞ്ഞ, സ്വപ്നങ്ങളാകും
തോണിയിൽ, ആകാശത്തിന്റെ
നീലിമയിൽ തുഴഞ്ഞുതുഴഞ്.. !
വാനത്തിൽ പൂത്തിറങ്ങിയ
കാന്താരികൾക്കിടയിലൂടെ
പാരിജാതങ്ങൾപൂക്കും
ദേവേന്ദ്രസന്നിധിയിലൂടെ.. !
പാറിപ്പറന്നുപോയി
നമ്മൾക്കുതിരിച്ചെത്തീടാം
കാലങ്ങളെല്ലാം നോക്കുകുത്തികളാകും
മുൻപേ... !