സഫലമീയാത്ര
സഫലമീയാത്ര
സ്വപ്നങ്ങളെല്ലാം
കനച്ചുപോയെങ്കിലും
സഫലമീയാത്രയിൽ
ജീവിതത്തിൽ കയറിയിറങ്ങിയ
പെരുവഴിയമ്പലങ്ങളിൽ
കണ്ടതെല്ലാം കല്ലുംമുള്ളും
നിറഞ്ഞ ഇരുളടഞ്ഞ
മുറികളായിരുന്നു.
എങ്കിലും പരിഭവമേതു-
മില്ലാതെ ചൊല്ലുന്നു
ഞാൻ, എൻ കർമ്മങ്ങളെല്ലാം സത്യമുള്ളതായിരുന്നു.
അതിനാൽത്തന്നെ
തോൽവികളുമെ-
ന്നോടൊപ്പമുണ്ടായിരുന്നു,
അതിലേറെയും
നന്മയുള്ളതുമായിരുന്നു.
ഇന്നു ഞാൻ ചൊല്ലുന്ന-
തെല്ലാം വരുംകാലങ്ങളിൽ
എനിക്കുവന്നുചേർത്തു
വയ്ക്കുന്നതാം
നന്മത്തിന്മകളുടെ
ഇഴപിരിയാത്ത
ഭാവുകങ്ങളായിരിക്കാം,
അല്ലായ്കിൽ,ഭർത്സനത്തിന്റെ
മൂർത്തുകൂർത്ത
വാക്കുകളായിരിക്കാം,
എന്നാലും, എപ്പോഴുംചൊല്ലും
ഞാൻ സഫലമീയാത്ര.
കഴിഞ്ഞകാലങ്ങളിലെ
പല ചെയ്തികൾ
കിഴിവുള്ളൊരു നൗക -
യിലിരിക്കുംപോൽ
മനസ്സെല്ലാം പടപടാ
മിടിക്കുന്നപോൽ
ആയിരുന്നെങ്കിലും
നന്മകൾ തിരയുന്നവരെ
യാരെയും കണ്ടെത്തിടാ-
നായില്ലെങ്കിലും,ജീവിത-
യാത്ര സഫലമെന്നുതന്നെ
ചൊല്ലീടുന്നൂ,
സംശയലേശമെന്യേ..
ചിത്രങ്ങളെല്ലാമൊരിക്കൽ
മാഞ്ഞുപോകും
മനസ്സാകും ചിത്രത്തൂണി-
ലെഴുതിയ ചില പച്ചില-
നീരിന്നാൽ ചാലിച്ചു
കോറിയിട്ടവയിൽ
ചിലതെല്ലാമ്മാഞ്ഞുപോവാതെ-
യായിടാം,എന്നാലുമെൻ മനസ്സെപ്പോഴുമെന്നൊടു
ചൊല്ലീടുന്നു, തിരിഞ്ഞു-
നോക്കാതെവേണം
തെക്കോട്ടുള്ളപടികൾ
ഇറങ്ങിപോകുവാൻ..
കണ്ണിലെപ്പോഴും
സുറുമയെഴുതി
കൊണ്ടുനടക്കുന്നുണ്ട്
ചിലനിനവുകൾ
നറുചിരികൾ
ഇനിയൊരുജന്മമില്ലെന്നു
നിനച്ചിരിക്കിലു; മുണ്ടെങ്കിൽ കൂടെവേണമെന്നാശിപ്പ-
തെല്ലാം സഫലമീ-
യാത്രക്കുമോടിക്കൂട്ടീടട്ടെ..
ഒരിക്കലും നിന-
ച്ചിരിക്കാതെയാണ്
ഞാനീ കാവ്യതടങ്ങളിൽ
സ്വരച്ചേർച്ചകളും
അക്ഷരക്കൂട്ടുകളും
തുന്നിച്ചേർത്തത്,
പണ്ടു കണ്ട സ്വപ്‌നങ്ങളുടെ ബാക്കിപകർച്ചകൾ
ആയിരുന്നു,
മൂക്കാതെപഴുത്തു
കൊഴിഞ്ഞുപോയ
അപക്വഫലങ്ങളുടെ
നേർമയായിറ്റിയക്കണ്ണീർ-
ക്കണങ്ങളായിരുന്നു;
സഫലമീയാത്ര…