സായാഹ്നത്തിൽ തനിയെ
സായാഹ്നത്തിൽ തനിയെ
സായാഹ്നസന്ധ്യതൻ മങ്ങിയ
മുഖകാന്തിക്കൊപ്പം ഓടിയെത്തുന്നീ
ഗാനാലാപനങ്ങൾ,
അമ്പലച്ചുവരിൽ നിന്നുയരുന്ന
ഗാനമതു ശ്രവിച്ചുകൊണ്ടെൻ
ഹൃത്തടവും ശാന്തമാകുന്നിപ്പോൾ,
നെറ്റിമേൽ തൊടുന്നൊരീ
കളഭമതു ഹിമകണമായെൻ
ഹൃത്തിനെ പുൽകുന്നു,
ചുറ്റി വലംവെച്ചുകൊണ്ടു
ഞാനീ ആൽമരച്ചുവട്ടിലെന്റെ
സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ...