ഇതൾ
ഇതൾ
പിന്നിട്ടൊരീ വഴികളിലത്രയും
ഇതളറ്റു കിടന്നിരുന്നെങ്കിലും;
ഇനിയും ഓരോ സന്ധ്യയിൽ
കൊഴിയുവാൻ ഇതൾ
ബാക്കിനിൽപ്പുണ്ടെങ്കിലും;
വരുന്നോരോ യാമങ്ങളിലും
പിറവികൊള്ളുവാനായീ
പൂമൊട്ടുകൾ വെമ്പുന്നു;
പുലരിയിൽ പൂവിട്ടൊരീ
പുഷ്പങ്ങളോരോന്നും
വർഷകാലത്തിൻ മൂർച്ചയിൽ
കൊഴിഞ്ഞുപോയത്രേ:
എങ്കിലോ, കൊഴിയുവാൻ
മാത്രമായിതളുകൾ
വിരിയാതിരിക്കയില്ലല്ലോ
അത്രമാത്രം!
