കാത്തിരിപ്പിന്റെ തെരുവ്
കാത്തിരിപ്പിന്റെ തെരുവ്
തിരികെ നൽകുവാനൊന്നുമില്ലെൻ
കരങ്ങളിൽ,
തിരികെയെത്താൻ
നാലു ചുവരുകളില്ലെനിക്ക്,
തിരികെ വിളിക്കുവാൻ
ആരുമില്ലതാനും,
തെരുവിലാണിന്നെന്റെ വാസം,
തുന്നുവാൻ കഴിയാത്ത വിധം
മുഷിഞ്ഞതാണെന്റെ കുപ്പായം,
ജട പിടിച്ചോരെന്റെ മുടിനാരുകൾ
ഭൂതകാലത്തിൻ
വേരുകളിലേയ്ക്കാഴ്ന്നിറങ്ങുന്നുവോ,
പതിവുപോൽ കാത്തിരിക്കുന്നു
ഞാനാ പൊതിച്ചോറിനായി,
കാത്തിരിക്കുവാൻ നിന്നിലെ
പുഞ്ചിരിയും മാത്രമല്ലോ...