ഏകാന്തതയുടെ കാവൽക്കാർ
ഏകാന്തതയുടെ കാവൽക്കാർ
ഇരുട്ടിൻ്റെ ഗന്ധത്തിൽ, നിഴലിൻ
ശ്വസനമതു കേൾക്കവെ
ഭയചകിതനായ് പിന്തിരിഞ്ഞു
നിന്നെൻ്റെ മുൻപിലോ
അദൃശ്യകരങ്ങൾ പൊന്തിനിൽക്കുന്നുവോ...?
ഏകനായി നിൽപ്പൂ ഞാനീ പാതയിൽ,
തെല്ലു നേരം വിറകൊണ്ടൻ്റെ മനസ്സിലോ! ചിന്തകൾ ശൂന്യമെന്നറിയുന്നു ഞാൻ,
ഭയമോ തെല്ലുവിട്ടകന്നെന്ന്
അറിഞ്ഞൊരാ നിമിഷത്തിന്മേൽ
പുതുവെളിച്ചത്തിൻ കിരണങ്ങളെന്നിൽ
പതിഞ്ഞിരിക്കുന്നു...
ഭയത്തിൻ ഹേതുവിനെ തിരിച്ചറിഞ്ഞു-
കൊണ്ടെൻ്റെ ഉൾനാമ്പുകൾ,
വിടരും പുഞ്ചിരിയാലെന്നിൽ
വർണ്ണത്തിൻ തെളിമ നുകരുന്നു...
ഏകാന്തതയിലാണ്ടുപോയവനിൽ
ഉൾത്തിരിഞ്ഞീടുന്നൊരാ ഭയഹേതു
മൗനവും ശൂന്യമാം ജീവിത ഗരളമെന്നറിയുന്നിതു ഞാൻ!
