നിഴൽ നാടകങ്ങൾ
നിഴൽ നാടകങ്ങൾ
കാലം തിരിഞ്ഞു നിന്നു
കൊഞ്ഞനം കുത്തുന്നു
കുരുക്ഷേത്രത്തിൽ
നടനമാടിയ പോൽ
പോയ് നടനങ്ങൾ കണ്ട്.... !
അധികാര പ്രമത്തക്കിടയിൽ
ജനത്തിന്റെ പൊരുളറിയാത്തവർ,... !
അവകാശ തർക്കത്തിനിടയിൽ
വീണു മരിച്ചവരുടെ സ്വന്തങ്ങളുടെ
വിലാപങ്ങൾ കേൾക്കാത്തവർ,.... !
മരണം വിരൽതുമ്പിലൊളിപ്പിച്ചു
സഹോദരരോട് വിലപേശിയവർ,
സ്വന്തംശിഷ്യൻ വിജയരഥത്തിലേറാൻ
അന്യന്റെ വിരൽ മുറിച്ചുവാങ്ങിയവർ
കാണാപ്പകലുകളിൽ
വാമഭാഗത്തിന്റെയപമാനം
കണ്ടുനിന്നവർ, ധർമ്മിഷ്ഠർ....... !
ഈ കാലങ്ങളിലൊക്കെയും
പല ജീവനകലകൾ തീരാറായെങ്കിലും
മറ്റുതേവർക്കൊപ്പം കേളിയാടാൻ
പ്രിയതമനെ കുരുതികൊടുത്തവർ,... !
തടസ്സം മിഴിത്തുമ്പിലുംമാറ്റി-
ത്തീർക്കാൻ കൊഞ്ചിച്ചാ മിഴികളുടെ
ജീവനം തല്ലിക്കൊഴിച്ചവർ,
മാതാപിതാക്കളെന്നവർ
സ്വയം പുലമ്പുന്നവർ...!
അന്യന്റെ മുതലിനാവേശം
കൂടീട്ട് തൻ പ്രിയനേയും
കൂട്ടുന്നവനെയും തന്നെത്തന്നേയും
കുരുതികൊടുക്കുന്നവർ, ... !
തിരക്കായ് നിന്ന് തിരക്കായ് കൂട്ടി
നിഴൽനാടകമാടുന്നവർ....!
കണ്ണുണ്ടായിട്ടും കണ്ണുമൂടിക്കെട്ടി
കുരുടന്മാരായവർ
കൗരവരുടെ മാതാവ് ഗാന്ധാരിയെപോൽ!