കാള
കാള
സ്കൂളിലേക്കു ഞാൻ പോകും നേരം,
വലിയൊരു കാള കണ്ണുകൾ തുറിച്ച്, കൊമ്പുകൾ കുലുക്കി,
എന്നടുത്തോടി എത്തിയപ്പോൾ,
ഹാ... എന്നു പറഞ്ഞു പേടിച്ചലറിയോടി ഞാനും.
അവിടെയുള്ള ചായക്കടയിൽ നിന്നാളുകൾ പുറത്തിറങ്ങി,
ഏയ്… ഏയ്… ശബ്ദമുണ്ടാക്കി,
കാളയെ ഓടിച്ചപ്പോൾ ആശ്വാസമായെങ്കിലും,
എൻ കണ്ണിൽ നിന്നു വീഴും കണ്ണീർ,
കടലിനെ തടുക്കാനാവാതെ, ഞാൻ,
അടുത്തുള്ളൊരു മുക്കിൽ നിന്നു വിങ്ങിപ്പൊട്ടി.
സാന്ത്വനവുമായവരെത്തിയപ്പോൾ,
സ്കൂളിലേക്ക് വെച്ചു പിടിച്ചൂ ഞാനും.