ചിലന്തികൾ
ചിലന്തികൾ
ചിലന്തിവലയിൽ മുച്ചൂടും
കുടുങ്ങിക്കിടക്കേ
മാനവരാകും മാലോകർക്കൊക്കെയും
ജോലിയും കൂലിയും
സ്വാഹായെന്നൊതുന്നൂ
വമ്പനാം മഹാമാരിയും
വരേണ്യവർഗവും...
തിരിഞ്ഞുനിന്നുകുത്തുന്നൂ
ജീവിത പ്രാരാബ്ധവും
കുമിഞ്ഞുകൂടുന്നൂ കടവും
കടത്തിൻപലിശയും
ചിന്തിക്കാനാവുന്നില്ലയതിന്റെ
കൊടിയവിഷവും
നേരംപുലരല്ലേയെന്നൊതുന്ന മനങ്ങളും
മരണവിഭ്രാന്തിയായ് ജനിക്കുന്ന
പകലുകളും...
എന്നെങ്കിലുമിതെല്ലാം
മാറുമോയെന്നാധിപൂണ്ടു
മരിക്കാതെമരിക്കുന്നൂ
ഭോജനവൃന്ദവും
കാലങ്ങളിലെല്ലാം
തരികിടകാണിക്കുന്നവർ,
ചിലന്തിവലയും നെയ്തു
കാത്തിക്കുന്നവർ, ചിലന്തികൾ..
സ്വപ്നങ്ങളെല്ലാം പകച്ചുപോമിക്കാലം
വേപഥുപൂണ്ടീടുന്നു പാവമീ
മാനുഷക്കോലങ്ങൾ
എന്നുതിരിഞ്ഞുവരുമെന്നാധി
കൂട്ടീടുന്നു മന്നവരാം
ചിലന്തിവർഗങ്ങളും...