വെറും നീർക്കുമിളകൾ.
വെറും നീർക്കുമിളകൾ.
ഇന്നലെയീവഴി വന്നെത്തിയ കാലാവസ്ഥാവ്യതിയാനങ്ങൾ
എന്നെനോക്കി കണ്ണുരുട്ടവേ, ഞാനൊന്നുമെല്ലെ ചകിതനായ്
ഇന്നിനിയെന്തു ചെയ്യും…. !
മഹാമാരിവന്നു കൊഞ്ഞനം കുത്തവേ നാമെല്ലാവരുംമിപ്പോഴും
കലുഷിതമാം മനസ്സും ചിന്തയുമായ്
ഈശ്വരനാമങ്ങൾ ചൊല്ലിക്കേണീടും കാലമാണിതെന്നനുമാനിക്കവേ
നമ്മളിലെല്ലാം മനോഭീതി വന്നു നിറഞ്ഞീടുന്നൂ… !
വന്നിരിക്കുന്നൂ ഗഗനചാരിയാമൊരസുരൻ ബുറൈവി സാഗരചാരെവന്നു
ഗാഗ്വവിളിക്കവേ,പെയ്യുമിപ്പോൾ അതിതീവ്രമാം
മേഘഘനജാലങ്ങൾ കൊണ്ടുപോകും
വെറും നീർകുമിളയാകും മാനുഷകുലജാലത്തിനെ…. !
അതുകണ്ടുംകേട്ടും നമ്മൾ മാനവർ
തേടുന്നൂ വീണ്ടുമൊരു മേഘവർണ്ണനെ,
പശ്ചിമഘട്ടമാകും വിന്ധ്യനെ എടുത്തുയർത്തുന്നതും കാത്ത
നീർക്കുമിളയാകാതിരിക്കാൻ,ഒഴുകിപ്പോകാതിരിക്കാൻ,
ഇല്ലായ്മയിലേക്ക് ചെന്നെത്താതിരിക്കാൻ... !