തേങ്ങൽ
തേങ്ങൽ
കനിഞ്ഞില്ല കണ്ണാ നീയെന്തേ അറിഞ്ഞീല
എന്നുള്ളിൽ വിതുമ്പുമി തേങ്ങൽ
ഒരുണ്ണിക്കായി എത്ര നാൾ നിന്റെ കനിവിനായി
നോമ്പുകളെത്ര ഞാൻ നോറ്റു
തൊടിയിലെ പൈതങ്ങൾ ഓടിക്കളിക്കുമ്പോൾ
തേങ്ങുന്നിതെൻ മനം കണ്ടുവോ നീ
കാൽ തള കിലുങ്ങുമാ
കാൽകൾ തൻ മൃദു സ്പർശം
കാത്തു കപൊന്നുണ്ണിാത്തു ഞാൻ കുഴഞ്ഞു
ബന്ധു ജനങ്ങൾ വെറുത്തെന്നെ എപ്പോഴും
സ്ത്രീകൾ തൻ ശാപമായി കണ്ടു
അമ്മയെന്നൊരു വിളിക്കായി കൊതിച്ചു ഞാൻ
അർച്ചനയേറെ കഴിച്ചു
നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം
നിന്നെയെന്നുണ്ണിയായി കണ്ടു
ഇന്നിതാ സമയമായി വർദ്ധക്യമേറെയായി
അറിയുന്നു നീ തന്നെ എൻ പൊന്നുണ്ണി