രൂപവതി
രൂപവതി
ഇന്നു രാവിലെയെൻ
മലർവാടിയിൽ
രാജമല്ലിയിൽ
വന്നൂ രണ്ടുവിരുന്നുകാർ,
കരിനീലയിൽ മുങ്ങിയ
തേൻകുരുവിയും
നീളമുള്ള വെളുത്തു
പിളർന്നവാലുള്ള
ശുഭ്രവസ്ത്രധാരിയാം
ഇരട്ടത്തലച്ചിയും.
ഭൂമിയോടും
ആകാശത്തിനോടും
വെള്ളത്തിനോടും
ഞാൻ ചോദിച്ചൂ,
വൈകൃതരൂപവും
മനസ്സുമുള്ള മനുഷ്യനെ
എന്തിനുനീ സൃഷ്ടിച്ചൂ.
ഉത്തരമെന്നോടോതീ-
യൊരുചെറുതെന്നൽ,
മനുഷ്യരെ സൃഷ്ടിച്ചതോടെ
പ്രകൃതി രൂപവതിയായി,
നിങ്ങൾ മാനവർ
ചൊല്ലുന്നതുപോലെ
"കണ്ണുകിട്ടാതിരിക്കാൻ."..!