ഒരാൾ
ഒരാൾ
രതി എന്നു വിളിച്ചടുക്കലോടിയെത്തി
അവരുടെ പേരു പറഞ്ഞു,
കുട്ടി മുതല്കെന്നെ അറിയാമെന്നു ചൊല്ലി.
ആരെന്നു ചോദിച്ചപ്പോൾ,
കരഞ്ഞു കൂകി വിളിച്ചു.
അതെൻ തലയിൽ വിഷാദ,
വേദനയായ് കുടിയിരുന്നു.
കരയണ വർണ്ണാ, ഓടണവർണ്ണാ
എങ്കിൽ നീയാര്?
അല്ലെങ്കിൽ നിങ്ങളാര്?
പിന്നെ കണ്ടിട്ടില്ല, കേട്ടിട്ടില്ല.
അന്വേഷിച്ചപ്പോൾ അറിഞ്ഞതുമില്ല.