മുഖച്ഛായ
മുഖച്ഛായ
ഗ്രാമത്തിൽ നിന്നും ഞാൻ പട്ടണത്തിലെത്തി.
ഇവിടുത്തെ തിക്കിതിരക്കിലൂടെ ഒഴുകി നടന്നു ഞാൻ,
പട്ടണത്തിലെ സുഖലോലുപതയിൽ മയങ്ങി മറന്നു ഞാനെല്ലാം,
നഗരത്തിലെ വർണ്ണ ശബളിമയിൽ ലയിച്ചിരുന്നു ഞാൻ.
വർഷങ്ങൾ ചിലതു കഴിഞ്ഞപ്പോൾ,
പതുക്കെ പതുക്കെ പട്ടണ ജീവിതം
എനിക്കരോചകമായ് തോന്നി.
ഓടിയെത്തി ഗ്രാമത്തിലേക്കു ഞാൻ.
കണ്ണഞ്ചിപ്പിക്കും നെൽകൃഷികൾ മാഞ്ഞു പോയി.
വാഴകളും മറ്റു ചെടികളും പ്രത്യക്ഷമായ്,
അവിടുത്തെ വെയിലും മങ്ങിപ്പോയി.
കാറ്റീചെടികളിലകളിൽ തട്ടി കട കട ശബ്ദമുണ്ടാകുമ്പോൾ,
ഒന്നു കുളിക്കാനായി കുളത്തിലേക്കു പോകുന്ന
ഞാനും വലഞ്ഞു പോയി.
കുളത്തിൽ ചെന്നപ്പൊഴൊ
ചണ്ടികൊണ്ടു നിറഞ്ഞിരിക്കുന്നു കുളമെല്ലാം,
പച്ച പരവതാനി വിരിച്ച പോലെ.
ഗ്രാമത്തെ അറിയാത്തവരാരാനും, വന്നവിടെയൊന്നു കാലുവെച്ചാൽ,
പിന്നത്തെ കാര്യം പറയാതെ അറിയുവതല്ലോ.
കനാലതാ വെള്ളം വറ്റി കിടക്കുന്നു വരണ്ടും.
ഗ്രാമത്തിൻറെ മുഖച്ഛായ മാറിയതു കണ്ടു ഞാൻ
വിവർണ്ണയായ്…അവർണ്ണയായ്…അങ്ങനെ നിന്നൂ.