ദേവീ മൂകാംബികേ
ദേവീ മൂകാംബികേ
സർവ്വംസഹയാം ദേവീ മൂകാംബികേ
സർവേശ്വരീ എന്നിൽ നാക്കിൽ,
വാക്കിൽ വിഘ്നങ്ങൾ തീർത്തുതരേണം
വാണീ മാതേ സർവ്വലോക ജഗൽകാരിണീ!
ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും
അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ
നാവിൽ നിറയാൻ പ്രകാശം ചൊരിയണം
ദേവീ മൂകാംബികേ സരസ്വതീ... !
കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽ
കാലത്തിനൊത്ത രചനകൾ തീർക്കാൻ
കാതിൽ വന്നുനിറയണം നല്ല ചിന്തകളും
വാക്കുകളും അക്ഷരങ്ങളും!
താമരയിലാരൂഢമായിരിക്കും
തവസ്വൽരൂപം ഹേമാംബികേ ജഗന്മയീ
എൻ കണ്ണിൽ മനസ്സിൽ നിറയേണമേ സരസ്വതീശാസ്ത്രമയീ ദേവീ മൂകാംബികേ !
അമ്പത്തൊന്നക്ഷരങ്ങളും
ഹരീശ്രീഗണപതയേ നമഃഎന്നുചോല്ലുമ്പോൾ
മാനതാരിലും നാവിൻതുമ്പിലുമെൻ
തൂലികത്തുമ്പിലും വന്നുനിറയാൻ,
കരകവിഞ്ഞു മാസ്മരികഭാവം
കൈവരാൻ വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ
വസിക്കും വെള്ളപ്പട്ടുടുത്തവളെ, ദേവീ
അമ്മേ കൊല്ലൂരിൽ വാഴും സരസ്വതീ
ആനന്ദദായിനീ മൂകാംബികേ !
കാതോരമാംകേൾവികളിളെല്ലാം തിരു -
ജപമന്ത്രങ്ങളായ്,കാറ്റേറ്റുപാടും സർവ്വ-
ജഗത്തിങ്കലും നിറഞ്ഞിരിക്കുന്നുവല്ലോ
നിന്തിരുനാമങ്ങളാൽ,കാർത്യായനീ ദേവീ!
അവയെല്ലാമെന്നുമെൻ നാവിൽ
മന്ത്രണമായ് വിളയാടീടേണമേ സർവ്വാർത്ഥസാധികേ,
കമലത്തിൽ വസിക്കും ദേവീ സരസ്വതീ മൂകാംബികേ... !