സ്വപ്നം
സ്വപ്നം
വരികവരിക വസന്തമേ ഈ
ഭൂമിതൻമേലാപ്പിൽ
വനപുഷ്പ്പ കംബളമായ് വിരിഞ്ഞു
നിന്നീടണം... !
സ്വപ്നങ്ങളുടെ വാതായനങ്ങൾ
തുറന്നുവരുമ്പോൾ അവിടെക്കാണും
നീല ജലാശയത്തിലൊരു
മത്സ്യജലകന്യകയായ് നീ
നീന്തിത്തുടിക്കുന്നതു കാണുമാറാകണം... !
എന്റെ ചിനപ്പിട്ടചിന്തകൾക്കിട-
യിലൂടൊരു മന്ദമാരുതൻ
പോലൊരു കാവ്യമായ്
നീയെൻ തൂലികത്തുമ്പിലൂടൊഴുകി-
പ്പരത്താൻകഴിയുമാറാകണം... !
അതുകണ്ടിട്ടുംകേട്ടുമറിഞ്ഞിട്ടു-
മോമലേനിന്റെയനുരാഗനദിയിലൂടെ-
നിക്കൊന്നുനീന്തിത്തുടിച്ചുമുങ്ങാം-
കുഴിയീടുവാനാകണം !
അഞ്ജനക്കണ്ണെഴുതിയ
ആരാമകന്യകേ ആ അസുലഭ നിമിഷത്തിനായ്,
വാനവും ഭൂമിയും അറിയാതെ
നിനച്ചിരിപ്പുണ്ടു ഞാൻ
മയക്കത്തിനുമപ്പുറത്താദ്യ
സുഷുപ്തിക്കായി!