സൂര്യബിംബം
സൂര്യബിംബം
ഒഴുകാൻ വെമ്പുമൊരു
തിര ചക്രവാളങ്ങക്ക-
പ്പുറമാ മായാ സൂര്യനെ
കൊതിയോടെ നോക്കി.
പാതിരാവിൻ മധ്യയൊ-
രു കിനാവ് പോൽ
കണ്ടവരുടെ പരിണയ-
ത്തിൻ കരഘോഷം.
ഏകാന്ത നിദ്രയിലെ
മായാത്ത മോഹം
അവളെ തരളിത-
യാക്കി മിന്നിമാഞ്ഞു.
വിടർന്ന പുലരിയിൽ
വിണ്ണിലേക്കകന്ന
സൂര്യനെയവൾ നിറ-
മിഴിയാൽ യാത്രയാക്കി.
ഇരുളിൽ കടലിലേക്ക്
മടങ്ങുമാ സൂര്യനായി
വിടർന്ന മിഴിയോടവൾ
കാത്തിരുന്നോരൊ രാവും.