രംഗബോധമില്ലാത്ത കോമാളി
രംഗബോധമില്ലാത്ത കോമാളി
ഇന്നിൻ്റെ പുഞ്ചിരി നാ-
ളെയുടെ സങ്കടമാവുമ്പോൾ,
ദുഃഖത്താൽ തളം കെട്ടി-
യവിടെ നിശബ്ദത പരന്നു.
ഇനിയും കാണാമെന്നു പറഞ്ഞു-
നീയിറങ്ങുമ്പോഴും ഞാന-
റിഞ്ഞിരുന്നില്ലയതു നിൻ
യാത്രാമൊഴിയെന്ന്.
പുഞ്ചിരിതൂകിയ നിൻ വദനവും,
നിഷ്കളങ്കതയാലുള്ള വാക്കുകളും,
പാഴ്കിനാവായി ബാക്കിനിൽക്കെ
ഇനിയെന്തുചെയ്യുമെൻ കൂട്ടുകാരാ
നീയെൻ ചാരത്തില്ലാതെ
നിൻ സ്വപ്നങ്ങളെല്ലാം നിഷ്പ്രഭമാവുമ്പോൾ,
ഒരുപിടി ഓർമകൾ മാത്രം നൽകി,
രംഗബോധമില്ലാത്ത കോമാളിയെ പോൽ
മരണംവന്നങ്ങു തട്ടിയെടുത്തുവെൻ
ആത്മസുഹൃത്തിനെയെന്നെന്നേക്കുമായ്.