ഒലക്ക
ഒലക്ക
പൊട്ടിത്തെറിച്ചിട്ടു കാര്യമില്ലെന്നാലും
പൊട്ടിത്തെറിച്ചുപോകെയാണീയുള്ളവൻ
പുത്രനൊന്നെങ്കിലും തല്ലി വളർത്തുവാൻ
ഞാനീ ഒലക്ക തന്നെ വേണമെന്നറിയാം
കയ്യിൽ കിട്ടിയാൽ കാൽചുവട്ടിലായി
ആരെയും പൊടിക്കുമെന്ന അഹങ്കാരം
ന്യൂതന യന്ത്രങ്ങൾ തരിപ്പണമാക്കിയതിനാലെ
പാവമാം ഞാനിന്നു ചാരിയിരിപ്പു
പത്തായപ്പുരയുടെ വാതിൽക്കൽ തനിച്ച്
വരില്ലെന്നറിയാം ആരും ഇനി എനിക്കായി,
എന്നാലും കാത്തിരിപ്പു രാത്രിതൻ
നിദ്രായാമങ്ങളിൽ പൂട്ടു തകർത്തു
നീ വരുന്നതും കാത്തു, കണ്ണിമ ചിമ്മാതെ
പാവമെന്നെ ഇക്കൂട്ടർ ഓർക്കുമല്ലോ
നിന്നെ പ്രഹരിക്കാനെങ്കിലും ചലിക്കട്ടെ
എൻ കരങ്ങൾ ഒറ്റപ്പെട്ട പത്തായത്തിൽ നിന്നും.