നിഴലല്ലിവൾ
നിഴലല്ലിവൾ
നീയാരെന്നറിയാൻ വൈകിപ്പോയി-
രിക്കുന്നു ഞാൻ, നിൻ മുഖം
അങ്ങകലയാ മുറ്റത്തു കണ്ടിരു-
ന്നൊരിക്കൽ, അന്നു നീ മകളായിരുന്നു;
ഇന്നു നീ ഈ ഭവനനായികയായി
വാഴ്ന്നീടുന്നൊരാ വഴിയിൽ
പിഞ്ചുപൈതലിൻ മുറവിളി കേട്ടോടിക്കി-
തച്ചെത്തുന്നതീ തായായ നീ….
നിന്നോടുപമിക്കാനാവില്ലൊന്നിനെയും
നീയാം ജനനിതൻ നോവും
വേദനകളിന്നു ഞാനറിഞ്ഞീടുന്നു
തിമിരം ബാധിച്ചൊരെൻ കണ്ണുകൾ
ചൂഴ്ന്നെടുത്തു, അകത്തളത്തിൽ
എരിയേണ്ടതല്ല നീയാം ജ്വലിക്കുന്ന
സൂര്യനെ കരിദിനങ്ങളങ്ങകലെ നിർത്തി
പടപൊരുതാനുറച്ചോരെൻ വാൾമുന
ഇന്നിതാ നിനക്കായുള്ള എന്റെ സാക്ഷ്യം….