മയിൽപ്പീലിക്കാവ്
മയിൽപ്പീലിക്കാവ്
മയിൽപ്പീലിക്കാവിൽ
കണ്ണന്റെ കരങ്ങളോടി
ണങ്ങി നൃത്തമാടുവാൻ
എന്തുരസമാഥണി രാവിൽ.
നിശയുടെ ശാന്തിയിൽ
നിൻ വേണുഗാന മധു-
രിമയിൽ മുഴുകി നിദ്ര-
യെ പുൽകിടാം ഞാൻ.
നിൻ കണ്ഠത്തിനല-
ങ്കാരമാമൊരു തുളസീ
ഹാരമായി മൃതിയെ
ജയിക്കും ഞാൻ.
നീ നടനമാടും പൂഴിയി-
ലൊരു മണൽത്തരിയാ-
യി നിൻ പാദസ്പർ-
ശത്തിനായി തപം ചെയ്യാം.
വരും ജന്മങ്ങളിലൊന്നി
ലെങ്കിലും നിന്നിൽ
അലിയാൻ കാത്തിരി-
പ്പു ഞാനെന്നും.