മിഴി
മിഴി
കരിനീലമിഴികളിൽ
കണ്ടുവല്ലോ ഒരു
നറുചിരിയുടെ തുമ്പ്,
പണ്ടെങ്ങാണ്ടൊരു
പകലിൽ പ്രഭാകരൻ
പ്രഭവിടർത്തി മൂർച്ഛിച്ചു
നിൽക്കുന്നേരം
സ്വപ്നകുതുകിയായ്
രാവും പകലും
നിറസ്വപ്‌നങ്ങൾ
തേടുന്നകാലം
കണ്ടു ഞാൻ, എല്ലാ
നേരവും,മനസ്സിൻ
തിരുമുറ്റത്തെന്നുമാ
നിറചിരി
പ്രദോഷസന്ധ്യകളിൽ
നിറഞ്ഞു കത്തും
നിലവിളക്കിൽ
നെയ്‌തിരിപോൽ!