നിരാശ
നിരാശ
ലാലുവിന് അസുഖങ്ങൾ വിട്ടുമാറാത്ത ഒരു ബാല്യമായിരുന്നു. എന്നാൽ അവന്റെ അച്ഛനും അമ്മയും ആരോഗ്യദൃഢഗാത്രരായിരുന്നു. ലാലു പഠനകാര്യത്തിൽ അല്പം അലസനായിരുന്നു; കുട്ടിക്കാലം മുതലേ അവൻ ഈ മടി കാണിച്ചിരുന്നു. വിട്ടുമാറാത്ത രോഗവും അവനെ അലട്ടിക്കൊണ്ടിരുന്നു.
പരീക്ഷാക്കാലമായാൽ ഉച്ചയ്ക്കായിരിക്കും പരീക്ഷകൾ. അത്തരമൊരു ഉച്ചസമയത്ത്, ലാലു തന്റെ കൂട്ടുകാരനെയും കൂട്ടി പരീക്ഷ എഴുതാൻ പോവുകയായിരുന്നു. കഠിനമായ ചൂടുള്ള ഒരു ദിവസമായിരുന്നു അത്. അവന്റെ കൂട്ടുകാരന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു; ആ കുടുംബം പുലർത്തിയിരുന്നത് അവന്റെ അമ്മയായിരുന്നു. ലാലുവും കൂട്ടുകാരനും ഇടവഴികൾ പിന്നിട്ട്, സംസാരിച്ചും ചിരിച്ചും കളിച്ചും പതുക്കെ നടന്നു. ഇടയ്ക്കിടെ ചൂടുകാറ്റ് വീശുന്നുണ്ടായിരുന്നു.
ഇരുവരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ, അവരുടെ വസ്ത്രങ്ങൾ പല ഭാഗത്തും കീറി വെളിച്ചം കടക്കുന്ന അവസ്ഥയിലായിരുന്നു. നടന്നുപോകുന്നതിനിടയിൽ അവർ ഒരു പുഴയ്ക്കരികിൽ എത്തി. പുഴയിലെ ഓളങ്ങളിൽ പലരും ചാടിക്കളിച്ച് ആർമ്മാദിക്കുന്നത് അവർ കണ്ടു. കുറച്ചു ദൂരം കൂടി നടന്നപ്പോൾ അവർ ഒരു ചെറിയ വീട് കണ്ടു. ആ വീടിന് പുറത്തുനിന്ന് ഒരു കുട്ടി കരയുന്നുണ്ടായിരുന്നു.
വാതിൽ തുറന്നുകിടക്കുന്ന ആ വീട്ടിലേക്ക് ലാലുവും കൂട്ടുകാരനും ചെന്നു. അപ്പോഴാണ് ആ കുട്ടി കരയാനുള്ള കാരണം അവർക്ക് മനസ്സിലായത്. കുട്ടിയുടെ അച്ഛൻ ബോധരഹിതനായി വീണു കിടക്കുകയായിരുന്നു. അച്ഛന് ഇടയ്ക്കിടെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും, ആരെങ്കിലും മുഖത്ത് വെള്ളം തളിച്ചാൽ അല്പസമയത്തിനുള്ളിൽ എഴുന്നേൽക്കുമെന്നും ആ കുട്ടി പറഞ്ഞു.
ഇത് കേട്ട ലാലു, തന്റെ പഴയ ബാഗിലിരുന്ന വെള്ളക്കുപ്പി എടുത്ത് ആ മനുഷ്യന്റെ മുഖത്ത് വെള്ളം തളിച്ചു. പിന്നീട് അവിടെയുണ്ടായിരുന്ന ഒരു പാളയെടുത്ത് വിശറിയുണ്ടാക്കി അവർ അദ്ദേഹത്തെ വീശി. വൈകാതെ അദ്ദേഹം എഴുന്നേറ്റു. അതിനുശേഷം അവർ പരീക്ഷ എഴുതാൻ പോയി. പ്രതീക്ഷിച്ചതിനേക്കാൾ നല്ല മാർക്കാണ് പരീക്ഷയിൽ അവർക്ക് ലഭിച്ചത്.
