sasi kurup Kurup

Tragedy Classics Fantasy

4  

sasi kurup Kurup

Tragedy Classics Fantasy

പെരുവഴിയമ്പലം

പെരുവഴിയമ്പലം

3 mins
348



മരണം കോളിംഗ് ബെല്ല് അമർത്തിയപ്പോൾ ഹോം നഴ്സ് വാതിൽ തുറന്നു.


നാളെ വെളുപ്പിന് 5.30 ആണ്‌ സമയം,

 മരണം അറിയിച്ചു.


" രണ്ട് മാസം കൂടി നീട്ടി കിട്ടിയാൽ nursing ന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കാം. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം"


ഹോം നഴ്സ് മരണത്തിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു.


 പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടന്ന രാഘവൻ മാസ്റ്റർ , മണിയടി കേട്ടില്ല.


അങ്ങ് മാസ്റ്റർനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ എൻ്റെ അപേക്ഷ അനുവദിക്കും , കേട്ടാലും. 


പറയൂ മരണം അനുമതി നൽകി


അറിയപ്പെടുന്ന ദാർശനിനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത്ത് പ്രസിഡൻ്റ് ഉം ആയിരുന്നു മാഷ്.ആൺമക്കൾ 2 പേർ അമേരിക്കയിൽ. ഒരു മകളും.പറമ്പിൽ പണിയെടുത്തവർക്കും അടുക്കള ജോലിക്കാർക്കും 5 സെന്റ് സ്ഥലവും ചെറിയ വീടും പണിതു കൊടുത്തു.

പലപ്പോഴും രണ്ടാമത്തെ മകളെ കുറിച്ച് മാസ്റ്റർ സങ്കടപ്പെടാത്ത ദിവസങ്ങൾ ഇല്ല.ഒരിക്കൽ അവസാനമായി അച്ഛനെ കാണുവാൻ അവള് വന്നിരുന്നു.

കുറെ വർഷങ്ങൾക്കു മുൻപ്.


അവള് ഉപേക്ഷിച്ച് പോയ ഡയറി കുറിപ്പുകൾ വായിച്ചു തളർന്നു മൃതപ്രായൻ ആയിത്തീർന്നു മാഷ്.

കേനേഷിതം ലിംഗ സ്വത്ത്വം വിഭിന്നം ?ആരാൽ ഇഛിക്കപ്പെട്ടിട്ടണ് ലിംഗത്തിൻ്റെ സ്വത്ത്വ വിഭിന്നത രൂപപ്പെട്ടത് ?


മൂത്രം ഒഴിക്കാൻ വിങ്ങിപൊട്ടുമ്പോൾ മറപ്പുരയില് ഇരുന്നു. ഒളിഞ്ഞു നോക്കിയ സഹപാഠി , മറ്റുകുട്ടികളോട് പറഞ്ഞു,

നമുക്ക് ഉള്ളതുപോലെ മൂത്രമൊഴിക്കാൻ അവൾക്ക് ഇല്ല, അവള് ഒരു ആണാണ്.


ചിങ്ങമാസത്തിലെ ചെളിനിറഞ്ഞ വരമ്പിൻ്റെ ഇരുവശങ്ങളിലും സ്വർണനിറമുള്ള നെന്മനികൾ നിറഞ്ഞ പാടങ്ങൾ. നെന്മണികൾ കൊത്തികൊറിക്കാൻ കിളികൾ പറന്നു നടന്നു.തെങ്ങോലകളിൽ വള്ളികൾ നെയ്തെടുത്ത് കൂടുകൾ നിർമിച്ചു അവർ, കുഞ്ഞാറ്റകൾ ചേക്കേറി. കറ്റ കൊയ്ത്തു കഴിഞ്ഞാൽ പാടങ്ങൾ വിജനമാക്കും. അവറ്റകൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പറന്നുപോകും.


മഴ ചാറിതുടങ്ങി.. വരമ്പിൽ വഴുതി വീഴാതെ റോഡ് താണ്ടി സ്കൂൾ എത്തി.അന്നു തിങ്കൾ ആഴ്ച്ച ആയിരുന്നു. കൂട്ടുകാർക്കൊപ്പം ഗേറ്റ് കടന്ന് എത്തിയപ്പോൾ എട്ടാംക്ലാസ് ലെ ആൺ കുട്ടികൾ കൂകി വിളിച്ചു.കരഞ്ഞു തിരികെ വീട്ടിൽ പോന്നു. 


അമ്മ വടികൊണ്ട് അടിച്ചു. ആ മുറിപ്പടുകളിൽ വാത്സല്യത്തോടെ അച്ഛൻ തടവി, അദ്ദേഹത്തിൻ്റെ കണ്ണുകൾ തുളുമ്പി ധാര ധാരയായി സങ്കടങ്ങൾ ഒഴുകി.

അമ്മ എന്നെ വെറുത്തു, അച്ഛൻ അടുത്തുവന്നു തലോടും.


ഞാൻ ഒരു ദു:ശകുനം ആയിരുന്നു അവർക്കൊക്കെ.


പഠിപ്പ് നിർത്തി.


പിന്നെ ശരീരത്തിന് വളർച്ച തുടങ്ങി. മാറിടം വലുതായി, ലിംഗം ആൺകുട്ടികളെ പോലെ ഞാൻ ഒരു ട്രാൻസ്ജെൻഡർ ആയി മുദ്ര കുത്തി നിലകൊണ്ടു.


അമ്മ പലപ്പോഴും അശ്രീകരം എന്ന് വിളിച്ചു. പട്ടിക്കും പൂച്ചകൾക്കും പേരു വിളിച്ച് ആഹാരം കൊടുക്കും, എനിക്ക് അടുക്കളയിൽ ഒരു പാത്രത്തിൽ എച്ചിൽ വെക്കും.

കരഞ്ഞു കണ്ണീർ വറ്റി.


ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?


അയൽവാസികൾ പുച്ഛിച്ചു ചിരിക്കും. ഏകാന്തതയുടെ തടവറയിൽ പതിനഞ്ച് വയസ്സ് ആയപ്പോൾ അമ്മയുടെ അനുജത്തി ബോംബയിൽ കൊണ്ടുപോയി.

അവർ എന്നെ പോലെ ഉളളവർ പഠിക്കുന്ന സ്കൂളിൽ പഠിപ്പിച്ചു.


ചിറ്റപ്പൻ എൻ്റെ ശരീരത്തിൽ നിരവധി തവണ രതിസുഖം കണ്ടെത്തി. എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല.എന്നെ പലരും പീഡി പ്പിച്ചിട്ടുണ്ട്.

അവർക്ക് എൻ്റെ മാറിടവും തുടകളും മാത്രം പോരായിരുന്നു.ഞാൻ പലപ്പോഴായി വിട്ടുപോയത് പൂരിപ്പിച്ചും, നൊമ്പരങ്ങളുടെ പുനത്തിൽ കുഴിച്ചുമൂടി വിസ്മരിച്ച വെണ്ണീർ ചികഞ്ഞെടുത്തും പറഞ്ഞത് മുകുന്ദൻ കേട്ടിരുന്നു.  


വശ്യമായ പുഞ്ചിരി തൂകി ഓഫീസ് മുറിയിൽ ആദ്യമായി കടന്നു വന്ന എന്നോട് കണ്ട മാത്രയിൽ തന്നെ പ്രേമം തോന്നി മുകുന്ദന്.


അവിവാഹിത എന്നറിഞ്ഞപ്പോൾ കൂടുതൽ അടുത്തു. മനപൂർവ്വം കാലിലും കൈകളിലും സ്പർശിച്ചു. അത് എനിക്ക് സുഖപ്രദമായ നിർവൃതി നൽകുന്നു എന്ന് എൻ്റെ നുണക്കുഴികളിൽ തെളിഞ്ഞത് അവൻ അറിഞ്ഞു.


കൂടുതൽ അടുത്തപ്പോൾ അകലുവാൻ ശ്രമിച്ചു.


ഒരു ദിവസം വൈകുന്നേരം ഞങ്ങൾകാപ്പി കുടിക്കുവാൻ അടുത്തുള്ള റെസ്റ്റോറൻ്റ് ൽ കയറി. മുകുന്ദൻ്റെ മോഹങ്ങൾക്ക് പൂർണ്ണ വിരാമം ഇട്ട് കാപ്പി കുടിച്ചു എഴുന്നേറ്റു.


"ഞാൻ പോകട്ടെ" അവനോടു എന്നെന്നേക്കുമായി യാത്ര പറഞ്ഞു.


കാമുകിയിൽ നിന്നും ഉള്ള ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു മുകുന്ദൻ.


പോയി വരൂ മഹിമെ, എൻ്റെ അനുജതി പോയി വരു. അവൻ എനിക്ക് യാത്രാ മൊഴി നൽകി.


കേനേഷിതം ലിംഗ സ്വത്ത്വം വിഭിന്നം ?


അത് മഹിമ യുടെ ഡയറി കുറിപ്പുകളുടെ ഒരു അധ്യായം മാത്രം. മഹിമ പിന്നീട് വന്നിട്ടില്ല. മാഷ് മകളെ കണ്ടിട്ടുമില്ല.


ഭാര്യ, മാനസ സരോവർ യാത്ര കഴിഞ്ഞു മടങ്ങി എത്തിയില്ല, സ്വാമിജി യുടെ ആശ്രമത്തിൽ തങ്ങി. അവരെ കാണുവാൻ ആശ്രമത്തിൽ എത്തിയപ്പോൾ മാസ്റ്ററെ കെട്ടിപ്പിടിച്ചു അവർ മതിയാവോളം ഉമ്മ വെച്ചു. അന്ന് രാത്രി ഉറങ്ങുവാൻ നന്നെ വൈകി. 


"പുത്രമിത്രാർത്ഥകളത്രാദിസംഗമ മെത്രയുമൽപകാലസ്ഥിതമോർക്ക നീ. പാസ്ഥർ പെരുവഴിമ്പലം തന്നിലെതാനന്തരായ് കൂടി വിയോഗം വരുംപോലെ "


" നമ്മൾ ജീവിത യാത്ര യിലെ വഴിപോക്കരാണ്. കുറെ നാൾ ഒന്നിച്ചു കഴിഞ്ഞു. ഇനിയും യാത്ര ബാക്കിയുണ്ട്. അങ്ങ് കനിവോടെ തിരികെ പോകണം. സർവ ചരാചരാചാര്യൻ അങ്ങേക്ക് തുണയാകും."


 രാവിലെ ചായ നൽകിക്കൊണ്ട് മാളവിക ടീച്ചർ പറഞ്ഞു.


 മാസ്റ്റർക്കൊപ്പം പക്ഷികളും, മരങ്ങളും, പൂക്കളും ആശ്രമ പരിസരവും പൊട്ടികരഞ്ഞു.

മാസ്റ്റർ കട്ടിലിൽ നിന്ന് പിന്നീട് എഴുനേട്ടിട്ടില്ല.


രണ്ടുമാസം അവസാനിച്ചു.


അടുത്ത വെളുപ്പിന് 5.30 ന് കോളിംഗ് ബെല്ല്

 അടിക്കാതെ മരണം മാസ്റ്ററുടെ കാൽച്ചുവട്ടിൽ നിന്ന് തേങ്ങി കരഞ്ഞു.


" ആദ്യമായി ഒരു തെറ്റ് ചെയ്തു. 2 മാസം കഴിഞ്ഞാണ് വരുന്നത്. ആ ഹോം നഴ്സ്ന്റെ കുട്ടിയുടെ ഫീസ് മുടക്കാതിരിക്കാൻ അങ്ങനെ ചെയ്യേണി വന്നു. അങ്ങയ്ക്ക് പുറപ്പെടാൻ വ്യഗ്രത ഉണ്ടാകും. ആശുപത്രികൾ പലപ്പോഴും യാത്ര മുടക്കാറില്ലേ ?  

 

മരണം പറയുന്നത് മാസ്റ്റർ കേട്ടില്ല.


 5.30 ന് മുൻപ്തന്നെ പെരുവഴിഅമ്പലം ഒഴിവാക്കി.


തെരുവ് പട്ടികൾ മോങ്ങി, പക്ഷികൾ ചിറകടിച്ചു പറന്നു. കൊള്ളിമീൻ വീശി. ശക്തമായി മഴ പെയ്തു. മരണം വിഷണ്ണനായി യാത്രയായി.


Rate this content
Log in

Similar malayalam story from Tragedy