തവളകളുടെ രോദനം
തവളകളുടെ രോദനം
ഒരു നാൾ താമരപ്പൊയ്കക്കുമപ്പുറം
ഒരു പറ്റം തവളകൾ വന്നുചേർന്നു നീന്തിത്തുടിക്കാൻ വേണ്ടത്ര ജലമോ
ഉള്ളതിൽ അവ സന്തോഷിച്ചിരുന്നു
തവള രാജാവിൻ പ്രജകളിൽ പലരും
മറ്റു ജീവികളെ പരിഹസിച്ചിരുന്നു
തങ്ങൾക്ക് വേണ്ടത്ര ജീവോപാധികൾ
ഉണ്ടായിരുന്നതിൽ ആഹ്ലാദിച്ചിരുന്നു
ആമ്പൽപൂവിൻ ഇതളിൽ പലരും
ചാടിക്കളിച്ചു തിമിർത്തിരുന്നു
ദേവ വൃക്ഷമാം ദേവദാരു തൻ
വേരിൻ പടർപ്പുകൾ നീട്ടി വെച്ചിരുന്നു
കുസൃതികളാം തവളക്കുഞ്ഞുങ്ങൾ
അതിലായി ഊഞ്ഞാലാടിയിരുന്നു
മാനസഗന്ധം പരത്തുന്ന ചെമ്പക-
പ്പൂവിൻ ഇതളുകൾ ചാഞ്ഞിരുന്നു
ആനന്ദത്തിൻ നാളുകളായിരം
മാമലകൾക്കപ്പുറം മറഞ്ഞുചേർന്നു
വേനലിൻ വരവറിയിച്ചു സൂര്യൻ
മാമലകൾക്കു മേൽ ഞെളിഞ്ഞുനിന്നു
മാരി നിലച്ചു വേനൽ തനിച്ചായ്
പാവന ഭൂമി ദാഹിച്ചുവലഞ്ഞു
വൃക്ഷങ്ങളൊക്കെ ഉണങ്ങിക്കരിച്ചത്
ആമ്പൽക്കുളത്തിൻ പടവിലെത്തി
അഹങ്കാരികളാം ആ തവളകുഞ്ഞുങ്ങൾ
വേനലിൻ പാദകം പിടിച്ചിരുന്നു
ഞങ്ങളിൽ അഹന്ത പച്ച പിടിച്ചു
അതുതന്നെ ഞങ്ങൾക്ക് വിനയായിരുന്നു
ആപത്തിൻ സൂചന കാറ്റിൽ ലഭിച്ചു
തങ്ങൾ ഒന്നുമല്ലായിരുന്നെന്നുമറിഞ്ഞു
വേനലിൻ വരവിൽ ആശങ്ക കൊണ്ടവർ
പരസ്പരം നോക്കി നിലവിളിച്ചു
മാപ്പു പറഞ്ഞുകൊണ്ടാ ചെറുജീവികൾ
സൂര്യനെ കാൺകെ മിഴി നിറച്ചു
ആ നിലവിളി ശബ്ദങ്ങൾ കാറ്റിൽ ലയിച്ചു
മരതകക്കാടിൻ പടർപ്പിൽ ഒളിച്ചു
