കുറുക്കന്റെ കല്യാണം
കുറുക്കന്റെ കല്യാണം
കാടും കുന്നും കാട്ടാറും
മേടിൻ മുകളിൽ മഴക്കാറും
മഴയും മഴവിൽക്കാവടിയും
മയിലിൻ നൃത്തച്ചുവടുകളും
കുയിലിൻ നാദപ്പുലരികളും
കുറുക്കച്ചാരുടെ കല്യാണം
അതിഥികളിൽ ആഹ്ലാദവും
മംഗളമാകെ കെങ്കേമം
വാനം തെളിയും നേരത്ത്
സൂര്യൻ തന്നുടെ പ്രഭ ചൊരിയും
കുറുക്കച്ചാരുടെ മണിയറയിൽ
കുറുക്കത്തിപെണ്ണും നാണത്തിൽ
മുല്ലപ്പൂമണം വീശിയടിക്കും
ചെല്ലക്കാറ്റിനു ആനന്ദം
അതിഥികളെല്ലാം മടങ്ങിപ്പോയ്
കുറുക്കനും പെണ്ണും തനിച്ചായി
