മണ്ണും വിണ്ണും
മണ്ണും വിണ്ണും
പണമെന്ന വസ്തുവിൻ മൂല്യം പറയുന്ന
ധനികൻ തൻ പണസഞ്ചി കിലുക്കുന്നു
പണമെന്ന എഞ്ചിനിനാൽ കുതിക്കുന്ന
കപ്പലിൽ അവർ യാത്ര തിരിക്കുന്നു
ഒന്നുമേ ഇല്ലാത്ത ദാരിദ്ര്യജനങ്ങളെ
അവർ പാഴ് വസ്തുവെന്നു വിളിക്കുന്നു
വാനോളം ഉയർന്നത് തങ്ങളാണെന്നും പാരിതിൽ ദരിദ്രർ മണ്ണോളമാണെന്നും
വീമ്പു പറയുന്ന ധനികരിൽ പുച്ഛം
മാംസം കഴിക്കുന്ന മാന്യരിൽ കഷ്ടം
വാതം പിടിച്ച മനസ്സുകളല്ലേ
പഞ്ചപാവങ്ങളുടെ മനം തകർക്കല്ലേ
കാലം കിതയ്ക്കുമ്പോൾ കാര്യമറിയും
തളിരില കൊണ്ടാരു തളികയാവൂ
കോലം മറയ്ക്കുമ്പോൾ മണ്ണിലാവും
തറിനൂലിനാലുള്ള വസ്ത്രമേകൂ
താലം പിടിക്കുമ്പോൾ കൈ വിറക്കും
താമരപ്പൊയ്ക തൻ മരുന്നു നൽകൂ
മാനമോളം ഉയർന്ന ധനികജനങ്ങളെ
മണ്ണിലെ താഴ്‌വേര് നിങ്ങളാവാം പുല്ലിൻപടർപ്പിലെ ദരിദ്രജനങ്ങളെ
പാരിലെ പാൽപായസം നിങ്ങളാവാം
അഹന്ത നടിച്ചവർ അട്ടയാവാം
അന്നം കിട്ടാത്തവർ അത്തമാവാം
വാനമെന്തോ ഭൂമിയോട് ചൊല്ലുന്നു
ഭൂമിയെന്തോ വാനമാൽ കേൾക്കുന്നു
വാനോളം ഉയർന്നത് ധനികരല്ല
ഭാണ്ഡങ്ങൾ പേറുന്ന ദരിദ്രരാണ്
മണ്ണോളം താഴ്ന്നത് ദരിദ്രരല്ല
ഭരിച്ചുകൊണ്ടളിയുന്ന ധനികരാണ്
