മുറിഞ്ഞ മനസ്
മുറിഞ്ഞ മനസ്
ഏട്ടൻറെ മോളുടെ കല്ല്യാണത്തിനായ്,
ഒരുങ്ങിചെന്നൊരെന്നെ കാറിൽ,
സ്ഥലമില്ലന്നു പറഞ്ഞു വിലക്കി ചേട്ടൻ.
പിന്നെ വേഗത്തിൽ നടന്നു കല്യാണ ഹാളിലെത്തി ഞാൻ.
വന്നവരോടു കുശലം ചൊല്ലി സ്വീകരിച്ചിരുത്തി ഞാൻ.
ഏട്ടൻ വേഗത്തിലവിടെയെത്തിയെന്നോടാരാഞ്ഞു,
"എവിടെയാണ് നിൻ ചേച്ചി, കാര്യങ്ങളെല്ലാം ഏല്പിച്ചിതവളെ ഞാൻ.
നിനക്കോ പഠിപ്പില്ല, വിവരമില്ല, ശരിയല്ല വസ്ത്രധാരണവും."
കേട്ട പാതി, കേൾക്കാത്ത പാതി,
മുറിഞ്ഞ മനസ്സുമായ് വീട്ടിലേയ്കു നടന്നു ഞാൻ.