അവളോ ഭ്രാന്തി
അവളോ ഭ്രാന്തി
നഷ്ട്ടസിദ്ധാന്തങ്ങൾ തിരഞ്ഞുകൊണ്ടവളോ
ഭൂതകാലപടർപ്പുകൾ പറിച്ചെടുക്കെ,
നീർക്കുമിളകൾ സ്ഫുരിക്കുന്നൊരാ
പച്ചപ്പിലൊക്കെയും...
വറ്റിവരണ്ടൊരാ പാതയിലിന്നവൾ
പുലമ്പുന്നു; അർത്ഥശൂന്യം!
നിശബ്ദ്ദമാം അവളിലെ
അർത്ഥങ്ങളൊക്കെയും അഗ്‌നിയിലെരിഞ്ഞത്രേ:
ഇരുട്ടിലേക്കിറ്റു വീഴ്ന്നുകൊണ്ടവളോ
ശൂന്യമായി...
തെല്ലിട മറയാതെ നീ വീണ്ടുമലറുകയല്ലോ:
'അവളോ ഭ്രാന്തി തന്നെ!'