പ്രവാസിയുടെ യാമങ്ങൾ
പ്രവാസിയുടെ യാമങ്ങൾ
വിധി എന്തെന്നറിയാതെ അലയുന്ന മനുഷ്യന്, ഉറക്കമില്ലാത്ത രാത്രികൾ ഏറെയായി.
കണ്ണീർ വറ്റിയതറിയാതെ, മിഴികൾ അടയാതെ, ഭീതിയുടെ യാമങ്ങൾ പലതും കടന്നുപോയിരിക്കുന്നു.
വഴിയറിയാതെ എത്തിയതല്ല ഈ ഭൂമിയിൽ; സ്വപ്നങ്ങൾക്ക് സ്വർണ്ണനിറമുണ്ട് താനും.
അതിരാവിലെ ഉണർത്തുന്ന ഫോൺ അലാറങ്ങൾ പലതവണ കർണ്ണപടങ്ങളിൽ വന്നലയ്ക്കുന്നു.
കലണ്ടറിലെ തീയതികൾ മാറുന്നത് നോക്കി നിൽക്കുന്നത്, എന്നെ ധനികനാക്കുന്ന ആ ഒരു ദിനത്തിന് വേണ്ടിയാണ്.
കുബൂസുകൾ മാത്രം അത്താഴമാക്കി ദിനരാത്രങ്ങൾ തള്ളിനീക്കുന്നു.
പ്രിയപ്പെട്ടവരുടെ ഒരു വാക്ക് കേൾക്കാൻ, ആ ശബ്ദത്തിന്റെ നാളത്തിനായി ഞാൻ ഇന്നും കാത്തിരിക്കുന്നു.
ഓർമ്മകൾ ചിറകടിക്കുന്ന ഈ ഏകാന്തതയിൽ,
നാടിന്റെ മണമുള്ള കാറ്റൊന്നു വീശിയെങ്കിൽ!
പണപ്പെട്ടിക്കുള്ളിൽ പണയം വെച്ച യൗവനം,
തിരികെ കിട്ടാത്ത കാലത്തിൻ ബാക്കിപത്രം.
വിയർപ്പുതുള്ളികൾ മുത്തുകളായി കോർക്കുമ്പോൾ,
അക്കരെയുള്ളവർ ചിരിച്ചു കാണാൻ കൊതിച്ചു.
ഇന്നും ഈ മണലാരണ്യത്തിലെ തണുത്ത കാറ്റിൽ,
ഒരു നേർത്ത തേങ്ങലായ് മായുന്നു എന്റെ സ്വപ്നങ്ങൾ.
