മടക്കം
മടക്കം
ചില സംഭാഷണങ്ങൾ ചില ഓർമ്മകൾ നാം നെഞ്ചോട് ചേർത്ത് വെക്കും. വിശ്വാസത്തേക്കാൾ ഏറെ പ്രതീക്ഷയ്ക്ക് സ്ഥാനം നൽകുന്നതുകൊണ്ടാവാം.
ജെസ്സി : "അതേ ഒരു കാര്യം ചോയ്ക്കട്ടെ. ഞാൻ ഇപ്പോ അങ്ങ് മരിച്ചുപോയാൽ എന്നാ ചെയ്യൂന്നേ?"
ജോസഫ് : "എടി പെണ്ണേ, നിന്റെ മരവിച്ച വിരലിൽ ഒരു മോതിരവും നിന്റെ തണുത്തു വിറങ്ങിലിച്ച ആ കഴുത്തിൽ ഒരു താലിയും അങ്ങ് ഇട്ടിട്ടു നിന്നെ പെട്ടീലോട്ട് വെച്ചു അങ്ങ് അടക്കും; നീ എന്റെ സ്വന്തമായി ഇവിടുന്നു മടങ്ങിയാൽ മതി എന്റെ ജെസ്സി."