പ്രണയം
പ്രണയം
ഒരു പനിനീർ പുഷ്പം പോൽ
നിന്നിൽ അലിയാൻ ജന്മങ്ങളായി
ഞാൻ തപം ചെയ്യുന്നു. നിൻ
മനസ്സിൻ ശ്രീകോവിലിൽ കുടിയി-
രിക്കാൻ കാത്തിരിക്കുന്നു.
ഇനിയുള്ളായിരം സംവൽസരങ്ങളിൽ
നമ്മുക്ക് കൈകൾ കോർത്ത് പിടിച്ച്
ധനുമാസ തിരുവാതിരയെ വരവേൽക്കാം.
അതിൻ പരിശുദ്ധിയിൽ അലിഞ്ഞു ചേരാം.
അനുനിമിഷമെൻ ഹൃദയം തുടിക്കു-
മ്പോൾ ആരോ മന്ത്രിക്കുന്നു നീ എൻ
ഗന്ധർവൻ, എൻ പ്രാണനാഥൻ, എൻ
മനം കവർന്ന കള്ള കണ്ണൻ.
ഇനിയീ ധരണിയിലുള്ള ദിനങ്ങൾ
നിൻ ഉദ്യാനത്തിലെ പനിനീർ
പുഷ്പമായി നിന്നെ പ്രണയി-
ക്കാൻ വെമ്പുന്നെൻ മനം.
നിൻ പാദസ്പർശമേല്ക്കുമൊരു
പൂഴിയായി നിന്നെയെതിരേറ്റു
നിൻ പ്രണയിനിയായി ജന്മ-
ജന്മാന്തരങ്ങളിൽ കുടിയിരിക്കാൻ.