നിഴലുപോൽ മായുന്ന നന്ദി..
നിഴലുപോൽ മായുന്ന നന്ദി..
കഷ്ടത വന്നു വിരുന്നിനായ് നില്‍ക്കവേ
തുഷ്ടിയാല്‍ താങ്ങായി നിന്നൊരു കൈകളെ,
ദുഃഖം അകന്നു സുഖം വന്നു ചേരവേ
തുച്ഛമായ് കണ്ടു തഴുകുന്നു ഭാവുകം.
ദാഹിച്ചു പണ്ടൊരു തുള്ളി ജലത്തിനായ്
മോഹിച്ചു കൈകൂപ്പി നിന്നതൊക്കെയും,
ദാഹം ശമിച്ചു കഴിഞ്ഞൊരു നേരത്തോ
സ്നേഹത്തിൻ ഉറവയെ തള്ളിപ്പറയുന്നു!
ഏണിപ്പടികളായ് നിന്നവർ തൻ മുകളിൽ
കാൽവെച്ചു കേറി ഉയരങ്ങളേറവേ,
താഴെപ്പിടിച്ചവർ തൻ മുഖം കാണുവാൻ
ഭാരം തോന്നിടുന്നൂ വികൃതമാം മാനസം!
കാറ്റത്തു വീഴുവാൻ ആഞ്ഞു നിന്നൊരു മരം
തൂണായി താങ്ങിയ തോഴനെ നീർക്കവേ,
വേരുറച്ചീടവേ കോടാലി വീശി നീ
തീർക്കുന്നു വിസ്മൃതമാം നന്ദികേടിനെ.
കാലം കറങ്ങും കഥകൾ തുടരുമീ
പാലം കടക്കുവോളം നാരായണായ നമഃ!
പാലം കടന്നാലോ കൂരായണായ നമഃ
മാറുന്നു മാനവൻ മാനവ രൂപികൾ!
