പാപം
പാപം
ഞാൻ ഇപ്പോൾ രക്തത്തുള്ളികൾക്ക് ഒപ്പം
ചെറിയ ചെറിയ മാംസ കഷ്ണമായി കിടക്കുവാണ്.പതുക്കെ നേർമയായി മിടിച്ചിരുന്ന ഞാൻ എത്ര പെട്ടന്നാണ് ജീവൻ നിലച്ചു പോയത്.
എന്റെ ജീവൻ അടർന്നു പോയതിൽ എനിക്കൊരു സങ്കടവുമില്ല.
കാരണം എന്നെയോർത്തു അമ്മ കരയരുത്...അതെനിക് സഹിക്കാൻ കഴിയില്ല...
ഞാൻ ആരാണ് എന്ന് നിങ്ങൾക് മനസിലായോ...
അമ്മ അഗ്രഹിക്കാതെ അമ്മയുടെ ഉദരത്തിൽ നാമ്പിട്ടൊരു പൂമൊട്ടാണ് ഞാൻ.
എന്റെ അമ്മ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുന്നവളായിരുന്നു .
പഠിക്കാനും, ന്യത്തം ചെയ്യാനും എന്റെ അമ്മ മിടുക്കിയായിരുന്നു . എല്ലാവർക്കും എന്റെ അമ്മയെ ഇഷ്ടമാണ്.ആ ഇഷ്ടത്തെ ആയാൾ മറ്റൊരു കണ്ണിൽ കൂടിയാണ് കണ്ടത് . അത് അമ്മക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.അമ്മയുടെ കുടുംബത്തിലെ ഒരു അംഗം. അമ്മ ഏറെ ബഹുമാനിക്കുന്ന ഒരാൾ.ഇടക്കൊക്കെ അയാൾ അമ്മയെ തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി.പാവം എന്റെ അമ്മക്ക് അയാളുടെ ഉള്ളിലെ കരി പുരണ്ട മനസ് കാണാൻ കഴിഞ്ഞില്ല.
ഒരു ദിവസം അയാൾ എന്റെ അമ്മയെ കഴുക്കൻ കണ്ണുമായി വേട്ടയാടാൻ വന്നു. അമ്മ കരഞ്ഞു ഓടിയെങ്കിലും അയാളുടെ കരുത്തേറിയ കൈകൾ കൊണ്ടു എന്റെ അമ്മയുടെ മുഖം പൊത്തിപിടിച്ചു. കുതറി ഓടിയ അമ്മയുടെ വസ്ത്രങ്ങൾ വലിച്ചു കീറി.
അമ്മയെ പിച്ചിചീന്തി. അയാളുടെ ആവശ്യം കഴിഞ്ഞു അമ്മയെ വലിച്ചെറിഞ്ഞു. മറ്റുള്ളവർക്ക് മുൻപിൽ പകൽ മാന്യനായി നടന്നു.
ശരീരത്തിനു ഏറ്റ മുറിവിനെക്കാൾ മനസിന് ഏറ്റ മുറിവുമായി രാവും പകലും അമ്മ ഉറങ്ങാതെ കണ്ണും തുറന്നു ഇരുന്നു ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാതെ ഒരു ശില കണക്ക് ആഹാരവും വെള്ളവും ഇല്ലാതെ നാലു ചുമരിനുള്ളിൽ കഴിഞ്ഞു.
എല്ലാവരുടെയും പ്രേതീക്ഷ തെറ്റിച്ചു കൊണ്ടു ഞാൻ അമ്മയുടെ ഉദരത്തിൽ പൂ മൊട്ടായി വിരിഞ്ഞു.
എന്റെ അമ്മ എന്റെ വരവ് അറിഞ്ഞു സന്തോഷിക്കുമെന്ന് ഞാൻ കരുതി.അമ്മയുടെ കുഞ്ഞു തലോടൽ ഏറ്റു വാങ്ങാൻ കൊതിച്ചു. അമ്മ എനിക്കായ് പാട്ടു പാടുമെന്നും കഥകൾ പറയുമെന്നും ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ അമ്മ പിച്ചി ചിന്തിയവന്റെ മുൻപിൽ ജീവിക്കണമെന്നു പ്രതിജ്ഞ എടുത്തു. കണ്ണിൽ കണ്ണുനീർ തുള്ളികൾ പകരം പ്രതീക്ഷയുടെ കിരണങ്ങൾ വാരി നിറച്ചു നിയമ പോരാട്ടത്തിനായി നാലു ചുമരുകൾ വിട്ടു പുറത്തിറങ്ങി.നിയമം അമ്മക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പായപ്പോൾ
അയാളുടെ ഉള്ളിലെ മൃഗം ഉണർന്നു. തക്കം പാർത്തു അയാൾ ഒരു ദിവസം അമ്മയുടെ വയറിലേക്ക് മൂർച്ചയെറിയ കത്തി കുത്തി ഇറക്കി. അമ്മയുടെ വയറു തുളഞ്ഞു എന്റെ കുഞ്ഞു നെഞ്ചിലേക്ക് കത്തി തുളഞ്ഞു കയറി. ഒരു വട്ടമല്ല രണ്ടു മൂന്നു വട്ടം അയാൾ ആഞ്ഞു കുത്തി കൊണ്ടിരുന്നു.ഞാൻ ചെറിയ കഷ്ണമായി മാറി.
രക്തം തന്നവൻ തന്നെ എന്റെ ജീവനും എടുത്തു.അമ്മയുടെ വയറിലേക്ക് കത്തി കുത്തി കയറുമ്പോൾ എന്റെ അമ്മ ഉറക്കെ കരഞ്ഞിട്ടുണ്ടാക്കും..ചോര വാർന്നു പോകുമ്പോൾ എന്റെ അമ്മക്ക് വേദനിച്ചു കാണോ...
ആരൊക്കയോ ചേർന്നു എന്റെ അമ്മയെ വാരി എടുക്കുന്നത് എന്റെ ജീവൻ നിലക്കുന്നതിന് മുൻപായി ഞാൻ കണ്ടിരുന്നു..
ഞാനിപ്പോ സ്വർഗത്തിലാണ്. എനിക്കിവിടെ ഒരുപാട് അച്ഛന്മാരും അമ്മമാരും ഉണ്ട്. അവരാണ് എന്നെ കൊഞ്ചിക്കുന്നതും , കഥകൾ പറഞ്ഞു തരുന്നതും,ഉറക്കുന്നതുമെല്ലാം...സ്വർഗത്തിൽ നിന്നും ഞാൻ കാണാറുണ്ട് എന്റെ അമ്മയെ....ആശുപത്രിയിൽ കിടക്കയിൽ മരുന്നിനോട് മല്ലിടുന്ന അമ്മയെ. സ്വർഗത്തിലെ മാലാഖമാരോടു ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അമ്മയെ ഇപ്പോഴൊന്നും സ്വർഗത്തിലേക്ക് കൂട്ടി കൊണ്ടു വരേണ്ടന്നു.എന്റെ അമ്മ ജീവിക്കണം ഒരുപാട് നിറങ്ങൾ ഉള്ള ലോകത്ത് പാറി പറന്നു.
ഒരു മനുഷ്യമൃഗം കടിച്ചു കുടഞ്ഞൊരു ഉയിരാണ് എന്റെ അമ്മയുടേത്. ആ ഉയിരിൽ നിന്നും ഇനി പിറവി എടുക്കുന്നത്
പെണ്ണിനെ മറ്റൊരു കണ്ണിൽ കൂടി നോക്കുന്നവനെ അരിഞ്ഞു വീഴ്ത്തുന്ന കാളി ആവട്ടെ..