വ്യവസ്ഥകൾ കാർന്നു തിന്നൊരു സ്വാതന്ത്ര്യം
വ്യവസ്ഥകൾ കാർന്നു തിന്നൊരു സ്വാതന്ത്ര്യം
മനസ്സിലെ തേങ്ങലുകൾക്ക് ഒരു നാൾ മാത്രമായി
ആയുസ്സത്രെ, ആ ദുരിതം
എന്റെയല്ല; നിന്റെയല്ല ആരുടെയോ
മാത്രമായി നിലകൊണ്ടു .
ദുരിതങ്ങൾ പേറുവാൻ ഇനിയും
ജനനങ്ങൾ വേണ്ടിവിടെ.
ദുരന്തങ്ങൾ ചുമക്കും ജീവിതങ്ങളും
വേണ്ടിവിടെ; കാലക്കേടിനാലുള്ള
മരണങ്ങളും വേണ്ടിവിടെ.
എനിക്കും നിനക്കും ഉള്ള ലോകം
ഇനി അവർക്കും സ്വന്തമല്ലോ.
കാടിന്റെ നീതി, സമത്വമല്ലോ
മനുഷ്യ നീതി, മനുഷ്യത്വം ആകട്ടെ.
ഗാന്ധിയും, നെഹ്‌റുവും, ഭഗത് സിങും
നേടിയ വിമോചനം, എനിക്കും നിനക്കും
എല്ലാവർക്കും തുല്യമല്ലോ; ആർക്കുമതിൽ
പ്രാഥമ്യമില്ല, അതുല്യമായ മുൻഗണനകൾ
തുലയട്ടെ; ശിക്ഷണമുള്ളവൻ മുൻപോട്ട്
കുതിക്കട്ടെ, തുല്യത ഇല്ലാ വ്യവസ്ഥകൾ
ചതിയൻ സര്‍പ്പമായി അവന്റെ കാലിൽ
ചുറ്റാതിരിക്കട്ടെ; സ്വാതന്ത്രം അത് ആഘോഷമാകട്ടെ,
നമുക്കെന്നും!