കാറ്റ് ചൊല്ലിയ പരിഭവം
കാറ്റ് ചൊല്ലിയ പരിഭവം
നിഴൽ വീണ വീഥിയിൽ
ഇളകി വീശുമാതെന്നലിൻ
പരിഭവങ്ങൾ എന്തേ
പറയുവാനായില്ല സഖേ നിനക്.
കാറ്റിലാടും കരിയിലകൾ
ഉറഞ്ഞുതുളളിയ കോമരങ്ങൾ ആകവേ,
മിഴിതുറന്നു തെന്നലിൻ
തെളിനീർ തൂകിയ വെൺമാനം..
മൊഴികളിൽ മൊഞ്ചുള്ള മലയത്തി
പെണ്ണേ നിൻ മൂക്കിൻ തുമ്പിലെ വർണങ്ങൾക്കിന്ന് എന്തു ഭംഗി.
മാരി തൻ മടിയിൽ മാംപൂവും നുള്ളി,
കടലേഴ് കടന്നെത്തി പിശറൻ തെന്നൽ.
ചെഞ്ചായം പൂശി നിന്ന അരുണനും മാഞ്ഞോ
മറുകര തേടിയ ചന്ദ്രനുമെത്തിയോ..
ഭൂമിതൽ മടിത്തട്ടിൽ ഉണ്ടൊരു സ്വർഗം
പറയുവാൻ ഏറെ അതിലേറെ കാണുവാൻ,
അറിയുവാൻ ഉണ്ടൊരീ ഭൂവിനെയിനിയും..