ഇച്ചായൻ
ഇച്ചായൻ
ജെന്നിഫർ മൗനമായി ഇരുന്നു. പെട്ടെന്നാണ് ഒരു ചോക്ക് അവളുടെ നേരെ പാഞ്ഞു വന്നത്. "ക്ലാസിൽ ശ്രദ്ധിക്കാത്തവർക്ക് പുറത്തു പോകാം," അധ്യാപകൻ അക്രോശിച്ചു. അത് കേട്ട മാത്രയിൽ അവൾ പുറത്തേക്ക്നടന്നു. അവൾ പോയത്ക്യാ മ്പസിലെ വാകചുവട്ടിലേക്കായിരുന്നു. പക്ഷേ ആ വിടർന്ന പൂക്കൾക്കും അവളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല. പ്രണയം ഒരിക്കലും ശാശ്വതമല്ല, ആ വരിയവളെ കുത്തി നോവിച്ചു.
അവൾ ചിന്തിച്ചു, എത്ര സന്തോഷമായിരുന്നു കോളേജും കൂട്ടുകാരുമൊക്കെ. പക്ഷേയിന്ന് അവെയൊന്നുമവളെ സന്തോഷിപ്പിച്ചില്ല. അവളുടെ പ്രണയമാണ് അവളുടെ ദുഃഖത്തിന് കാരണം. അവൾ സ്ഥിരമായി പോകുന്ന രാവിലത്തെ ക്രൂബാനയിൽ അവളെ നോക്കി ചിരിക്കുന്ന ഒരാൾ. പിന്നീട് എപ്പഴോ അത് സംസാരത്തിലേക്ക് വഴിതിരിഞ്ഞു അയാൾ അവളുടെ ഇച്ചായനായി. ഒരിക്കൽ നമ്പർ വെച്ചോളുവെന്ന് പറഞ്ഞപ്പോഴാണ് അവൾ എബിൻ എന്ന പേരു പോലും ശ്രദ്ധിച്ചത്. അധികം വൈകാതെ അയാൾ അവളോട് പ്രണയാഭ്യർത്തന നടത്തി.
അവളുടെ മനസ്സിലും ഇഷ്ടമായിരുന്നുവെങ്കിലും ഇത്രയും പാവമായ ഇച്ചായന് താൻ ചേരില്ലെന്ന് കരുതിയവൾ ആളെ കാണുമ്പോൾ മിണ്ടാതെയായി. അവളുടെ ആ മൗനം അയാളെ വേദനിപ്പിച്ചതു കൊണ്ടാകാം അയാൾ അവളോട് ദേഷ്യപ്പെട്ടു. ആ ദേഷ്യത്തിൽ തന്നോടുള്ള സ്നേഹത്തിന്റൊ തീവ്രതയുണ്ടെന്ന് മനസ്സിലാക്കിയ അവൾ അയാളെ സ്നേഹിച്ചു തുടങ്ങി.
അവളോട് ഭയങ്കര സ്നേഹമായിരുന്നു ഇച്ചായന്. താൻ കളഞ്ഞിട്ടു പോകുമോയെന്ന ഭയമാകാം ഒരു നേരം വിളിച്ചില്ലെങ്കിൽ പിന്നെ മെസ്സേജിന്റെൻ ബഹളമാണ്. "പിണങ്ങിയോ, എന്നെ മടുത്തോ, ഇനി മിണ്ടില്ലെ?" തുടങ്ങിയവയായിരുന്നു സ്ഥിരം വരികൾ. ഇതൊക്കെ വായിക്കുമ്പോൾ അവളുടെ പ്രണയത്തിന്റെ ആഴം കൂടി വന്നു. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഇച്ചായന്റെ് പ്രണയം മനസ്സിൽ മാത്രമായി. പ്രണയം മനസ്സിലുണ്ടായാൽ മതി അത് എല്ലാവരുടെയും മുമ്പിൽ പ്രകടിപ്പിക്കേണ്ടയെന്നതായിരുന്നു അയാളുടെ വിശ്വാസം.
അവളാകട്ടെ പ്രണയത്തിന് ഈ ലോകം മൊത്തം സാക്ഷ്യം വഹിക്കണം എന്നഭിപ്രായക്കാരിയായിരുന്നു. ഇത് ചെറിയ ചില ഉരസലിന് കാരണമായി. എങ്കിലും അവരുടെ ബന്ധം ദൃഢമായി തുടർന്നു. അവരുടെ മനസ്സമ്മതത്തിന്റെിയന്ന് ചടങ്ങിനിടയിൽ അവൾ അയാളെ ചുംബിച്ചു. എല്ലാവരുടെയും മുമ്പിൽ വെച്ചായതിനാൽ അയാൾ അവളോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. അവളും വിട്ടുകൊടുത്തില്ല. അത് വരെ പറയാതിരുന്ന പരിഭവങ്ങൾ അണപ്പൊട്ടിയൊഴുകി. രണ്ട് പേരും വാശിയുടെ കാര്യത്തിൽ ഒന്നിനൊന്ന് മുമ്പിലായതിനാൽ വഴക്ക് തുടരുന്നു.
ഫോൺ ബെല്ലിന്റെ് ശബ്ദമാണവളെ ചിന്തകളിൽ നിന്നുണർത്തിയത്. ഇച്ചായൻ, "നാളെ പള്ളീൽ വെച്ച് ഒന്നു കാണണം;" ഫോൺ കട്ടായി. അവൾ പിറ്റേന്ന് അയാളെ കാണാൻ എത്തി. കുറച്ചു നേരത്തേ മൗനത്തിന് ശേഷം ഇച്ചായൻ പറഞ്ഞു തുടങ്ങി, "നീയും നിന്റെ കുട്ടിക്കളികളും നിന്റെേ ഇച്ചായാ എന്ന വിളിയുമില്ലാതെ എനിക്ക് പറ്റില്ല. നമ്മുടെ പ്രണയം ഈ ലോകം മൊത്തം നോക്കിനിൽക്കട്ടെ, അത് നിനക്ക് സന്തോഷം തരുമെങ്കിൽ." അയാൾ പറഞ്ഞു നിർത്തി. അവൾ പറഞ്ഞു തുടങ്ങി, "വേണ്ട ഇച്ചായാ, നമ്മുടെ ശരികളും അഭിപ്രായവും കാഴ്ച്ചപ്പാടുമെല്ലാം വ്യത്യസ്തമാണ് അത് കൊണ്ട് നമ്മൾ തമ്മിൽ ചേരില്ല." അവൾ കണ്ണീരോടെ പറഞ്ഞു നിർത്തി. പോകാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ടയാൾ പറഞ്ഞു. "നിന്റെ മനസ്സിൽ എന്നോട് വെറുപ്പ് മാത്രമേയുള്ളുവെന്ന് നീ സത്യം ചെയ്യണം എങ്കിൽ എല്ലാം നമ്മുക്കവസാനിപ്പിക്കാം."
മറുപടിക്കായി പരതിയ അവളെ ചേർത്തു നിർത്തി കൊണ്ടയാൾ പറഞ്ഞു, "നമ്മുടെ അഭിപ്രായവും കാഴ്ച്ചപ്പാടുമെല്ലാം വ്യത്യസ്തമായിരിക്കാം പക്ഷെ അതിനും ഒത്തിരി അപ്പുറമാണ് നമ്മുടെ പ്രണയം. അപൂർണതകളിൽ പൂർണത കണ്ടെത്തുവാനുള്ള കഴിവാണത്. അതു കൊണ്ടാണ് നമ്മുക്ക് പരസ്പരം വെറുക്കാൻ കഴിയാത്തത്." അത് പറഞ്ഞവസാനിപ്പിച്ചപ്പോഴെക്കും അവൾ അയാളിലേക്ക് ചേർന്നിരുന്നു.

