മുടിയിഴ
മുടിയിഴ
പേരമകൻ മുത്തശ്ശിയോട് കേണു ,
"മുത്തശ്ശി ഒരു കണ്ണട"
തക്ക നേരം തൻ വളപ്പിൽ
പോയ മുത്തശ്ശി
കുള്ളന്തെങ്ങിനോട് കൽപിച്ചു
"ഇജ്ജൊരോലതന്നാ"
പ്രായം താണ്ടിയ ചുളിവിന്റെ
ആജ്ഞയനുസരിച്ചെന്നോണം കുള്ള-
ന്തെങ്ങിൻ തലയിൽ നിന്നൊരു
മുടിയിഴ കൊഴിഞ്ഞു വീണു.
ഓലക്കൊടിചീന്തി മുത്തശ്ശി
അതിന്മേൽ തൻ
ഇളം കൈകൾ സ്പർശിപ്പിച്ചു
പച്ച ചീളുകൊണ്ടവരൊരു
മായാജാലം പണിതു
"പച്ചോലകണ്ണട"
-മുഹമ്മദ് ബാസ്സിം
