വിറ
വിറ
ആ ഇടിഞ്ഞു പൊളിയാറായ വീട്ടിനുള്ളിൽ നിന്നും പുറത്തോട്ട്
കേട്ടു, മോനെ, ഇങ്ങട്ട് വാ, ഇമ്മാൻറെ പൊന്നാരല്ലേ, ഇന്നാ
അവസാനത്തെ ഉരുള ,വേഗം വാ ,ചോറ്
കഴിക്കുന്നതിനിടയിൽ ഓടിയ മോനെ നോക്കി ഉമ്മ വിളിച്ചു
പറഞ്ഞു . തകര പ്ലേറ്റിൽ കിടക്കുന്ന സാദാ ചോറും ഉപ്പും
വെളിച്ചെണ്ണയും കൂട്ടികുഴച്ചുമാണ് മൂന്ന് വർഷമായി
തിന്നോണ്ടിരിക്കുന്നത് ,മൂന്ന് വർഷങ്ങൾക്ക് മുൻപാണ്
ഭർത്താവ് അസൈനാർ മരിച്ചത് അഥവാ ഹസൻ
ജനിക്കുന്നതിന് ഒരു മാസം മുമ്പ് .ഇപ്പോൾ ഹസീന ദിവസവും
ഓടകളിലും ചാലുകളിലും പോയി പെറുക്കിയെടുക്കുന്ന
പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ കൊണ്ടാണ് അവരുടെ ജീവിതം
നീങ്ങുന്നത് ,മുമ്പ് വെളുത്തിരുന്നു കൈകൾ വെയിൽ കൊണ്ട്
കൊണ്ട് മങ്ങിതുടങ്ങിയിരിക്കുന്നു ,അപ്പോൾ ഇതല്ലാതെ
മറ്റെന്തു കഴിക്കാൻ.
ഹസൻ അടുത്ത് വന്നു ,തന്റെ ഏക മകനോടുള്ള സകല
വാത്സല്യവും കൂട്ടിക്കലർത്തി അവളാ ഉരുളയും വായിൽ
വെച്ചു കൊടുത്തു, അവൻ തുളളിച്ചാടി പോയി അവിടെ
വീണു അവളന്ന് നീറിപ്പുകഴുന്ന ജീവിതത്തിൽ നിന്നും ഒരു
ചിരി ചിരിച്ചു .ഉമ്മ പാത്രം മോറിവെക്കുമ്പോൾ കണ്ണിൽ
നിന്നുമുള്ള കണ്ണീർ അതിൽ പറ്റി പിടിച്ച സോപ്പ് അടർത്തി
കളഞ്ഞു ,അവനെ തൊട്ടിലിൽ കിടത്തി ഉറക്കി അവൾ മെല്ലെ
തന്റെ പഴയ 10 രൂപാ വട്ടത്തിൽ ഓട്ടയുള്ള തേഞ്ഞൊട്ടിയ
ചെരിപ്പുമിട്ട് അവൾ വീണ്ടും ഓടകളിലും ചാലുകളിലും
പ്ലാസ്റ്റിക്കും തപ്പി നടത്തം തുടങ്ങി, ചാക്ക് നിറക്കാൻ പോലും
പ്ലാസ്റ്റിക് ഇല്ല ,ദൂരെ പോകാൻ ശേഷിയുമില്ല,ഓരോ വീടിന്റെ
വാതിൽക്കൽ മുട്ടുമ്പോൾ കേൾക്കുന്ന എല്ലാ തെറികളും
പറച്ചിലുകളും ഏറ്റ് കൊള്ളേണ്ടി വരും പോടീ അവിടന്ന്
,ഇവിടൊന്നുല്ല്യ,ഓരോ അണ്ണാച്ചികൾ വന്നോളും സകലതും
അവൾ കേൾക്കണം ഇന്ന് ആകെ വിറ്റ് കിട്ടിയത് പതിനെട്ട് രൂപ
,ഓരോ ദിവസത്തിനും വേണം പത്തു പതിനഞ്ചു രൂപ, പിന്നെ
ഉപ്പും എണ്ണയും ഒക്കെ ഈ പൈസമ്മേൽ കഴിക്കണം അവൾ
നേരെ കുഞ്ഞാക്ക സ്റ്റോറിൽ പോയി ഇരുന്നൂറ് ഗ്രാം അരി
സാധാ
അരി എന്നു പറഞ്ഞു അത് എടുത്ത് കൊടുത്തു മൂപ്പര് പറഞ്ഞു
:ഇരുപതുറപ്പിയ അവിടെ വെച്ച് പൊയ്ക്കൊ ,അവള്
തന്റെ കയ്യിലിരുന്നു വിറക്കുന്ന പതിനെട്ട് രൂപയിലോട്ട്
നോക്കി അത് നല്കിയിട്ട് പറഞ്ഞു ഇതാ രണ്ട് രൂപ
പറ്റാക്കിക്കാളി, എന്നും ഇതന്നെ പറഞ്ഞാലോ ഇപ്പതന്നെ
അനക്ക് 34 ഉറപ്പിയ പറ്റുണ്ട്, മൂപ്പര് പറഞ്ഞു, മറ്റൊരു
വഴിയുമില്ലാതെ അവളാ അരി മുഴുവന് തിരിച്ച്
കൊടുത്തുകൊണ്ടു പറഞ്ഞു ആ പൈസ പറ്റ്ന്ന്
ഒഴിവാക്കിക്കാളി.
വീട്ടിലെത്തി ഉറങ്ങിക്കിടന്നപ്പോഴാണ്
മകന്റെ മുഴുകരച്ചിൽ ചെവിയിൽ കേട്ടത്.
ഹസൻ ഉണർന്നു.
അവനു ഇൻസുലിൻ കുത്തണം
ഒരു ദിവസമെങ്കിലും മുടങ്ങിയാൽ
വായിൽ നിന്ന് നുരയും പതയും
വരും.അവൾ അടുക്കളയിൽ കയറി ഫ്രിഡ്ജ്
തുറന്നു.അവസാനത്തെ ഇൻസുലിൻ.അത് നോക്കി അവൾ
ഇരുന്ന് വിറച്ചു.
“ഇനി എന്ത് ചെയ്യും അള്ളാ… എന്റെ മോൻ…”
അവൾ വിറക്കുന്ന കൈകളോടെ
ആ സൂചി അവന്റെ ശരീരത്തിൽ കുത്തിയപ്പോൾ
ശ്വാസം പിടഞ്ഞു, കണ്ണുകൾ മങ്ങിപ്പോയി.
ആലോചിച്ച് ആലോചിച്ച് തല കറങ്ങി. അവൾ
ചാർപ്പായയിൽ വീണു.
മകന്റെയും ശരീരം സൂചിയുടെ തളർച്ചയിൽ വീണു.
രണ്ട് പേരും മിണ്ടാതായി.വീടു മുഴുവൻ നിശ്ബ്ദം.
ആ വീട്ടിൽ ഒന്നും അറിയുന്ന ഒരാളുമില്ല.
അറിയുകയുമില്ല.കാരണം ആ പൊട്ടി പൊളിഞ്ഞ
വീടിന്റെ ഉള്ളിലെ വേദന ചോദിക്കാൻ
ആർക്കും താൽപര്യമില്ല. അതല്ലേൽ ആര് ചോദിക്കാൻ?.....
