The glitch
The glitch
.ഒരു ഫ്ലാറ്റിൽ വെച്ചാണ് കഥ തുടങ്ങുന്നത്. അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് നായകൻ അഭി എഴുന്നേൽക്കുന്നത്. തികഞ്ഞ അലസതയോടെയാണ് അവൻ എഴുന്നേറ്റത്. സമയം രാവിലെ 7 മണി കഴിഞ്ഞിരുന്നു. മടിയോടെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങുമ്പോഴാണ് അമ്മയുടെ ഫോൺ വരുന്നത്.
"ഹലോ അമ്മേ, എന്തേ?" അഭി ചോദിച്ചു.
"ടാ, രാധിക ഫീസ് അടയ്ക്കാൻ സമയമായി," അമ്മ പറഞ്ഞു.
"ആ അറിയാം അമ്മേ, ഞാൻ അത് ശരിയാക്കാം. ഓഫീസിലേക്ക് ലേറ്റ് ആയി," എന്ന് പറഞ്ഞ് അവൻ വേഗം ഫോൺ കട്ട് ചെയ്തു.
സാധാരണ കുടുംബത്തിൽ ജനിച്ച ഒരാളാണ് അഭി. സ്വന്തം നാടും കൂട്ടുകാരെയും വിട്ട് കൊച്ചിയിൽ വന്ന് ജോലി ചെയ്യുന്നത് അവന് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവനെ ഇതിന് നിർബന്ധിതനാക്കിയതാണ്. അഭി റെഡിയായി ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി. എന്നാൽ അവൻ നടന്നു തുടങ്ങിയതും, പുറകിൽ വീണ്ടും വാതിൽ അടയുന്ന ഒരു ശബ്ദം കേട്ടു. അത് തന്റെ തോന്നലാണെന്ന് കരുതി അഭി അത് കാര്യമാക്കാതെ ഓഫീസിലേക്ക് നടന്നു.അവൻ വണ്ടി എടുത്ത് കൊച്ചിയിലെ തിരക്കിലൂടെ സഞ്ചരിക്കുന്നു. ഒടുവിൽ അവൻ ഓഫീസിലെത്തുന്നു. നേരം വൈകിയതുകൊണ്ട് അവൻ വേഗം തന്റെ സീറ്റിലേക്ക് പോകുന്നു. അവിടെയിരുന്ന് അവൻ ആരെയോ തലയുയർത്തി നോക്കുന്നുണ്ട്; അത് അവന്റെ കൂടെ ജോലി ചെയ്യുന്ന കൃഷ്ണയെയാണ്. പക്ഷേ, അവൾ അത് കണ്ടിട്ടും അവനെ തിരിഞ്ഞുനോക്കുന്നില്ല. 'അഭി പെട്ടു' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ജോലിയിൽ ശ്രദ്ധിക്കുന്നു.
സമയം കടന്നുപോകുന്നു. പന്ത്രണ്ട് മണിയായപ്പോൾ ലഞ്ച് ബ്രേക്ക് ആയി. അവനും സഹപ്രവർത്തകനായ കിരണും കൂടി ഓഫീസ് കാന്റീനിലേക്ക് പോകുന്നു. അഭി താൻ ഇന്നലെ കണ്ട സിനിമയെക്കുറിച്ച് കൂടെയുള്ളവരോട് ആവേശത്തോടെ സംസാരിക്കുകയാണ്. പെട്ടെന്ന് അതിനിടയിൽ പിന്നിൽ കൃഷ്ണ വന്നു നിൽക്കുന്നു. ഇതുകേട്ട കൃഷ്ണ വീണ്ടും അവിടെനിന്ന് നടന്നുപോകുന്നു. ഇത് കണ്ട് അഭി അവളുടെ പിന്നാലെ ഓടിച്ചെല്ലുന്നു.
"എടി സോറി, ഇന്നലെ ഒരു ഇമ്പോർട്ടന്റ് കാര്യം ഉണ്ടായിരുന്നു, അതാ വരാൻ പറ്റാഞ്ഞത്," അഭി അവളോട് പറഞ്ഞു.
അവൾ ദേഷ്യത്തോടെ മറുപടി നൽകി: "മാനേജരോട് കെഞ്ചിയിട്ടാണ് എനിക്കൊരു ഓഫ് കിട്ടിയത്, അത് നിന്റെ ഒപ്പം സ്പെൻഡ് ചെയ്യാൻ വേണ്ടിയായിരുന്നു. ഇപ്പോൾ ഞാൻ ആരായി? മണ്ടിയല്ലേ? നിനക്ക് വലുത് സിനിമയല്ലേ?"
അഭി സമാധാനിപ്പിക്കാൻ ശ്രമിച്ചു: "ഏയ് കൃഷ്ണ, നീ ഇങ്ങനെ പറയല്ലേ... സാഹചര്യങ്ങൾ മനസ്സിലാക്ക്. നമ്മളെല്ലാം മനസ്സിലാക്കണ്ടേ?"
അഭിയുടെ സംസാരം കേട്ട് കൃഷ്ണ ചിരിക്കുന്നു, അവളുടെ പിണക്കം മാറുന്നു. അങ്ങനെ ലഞ്ച് ബ്രേക്ക് കഴിയുന്നു, അവർ വീണ്ടും ജോലിയിൽ മുഴുകുന്നു. ഒടുവിൽ സമയം കഴിഞ്ഞപ്പോൾ അവൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിക്കുന്നു.അഭി ഓഫീസിൽ നിന്ന് ഇറങ്ങി വീട്ടിലെത്തുന്നു. അവൻ ലിഫ്റ്റിനടുത്തേക്ക് പോയെങ്കിലും ലിഫ്റ്റ് കേടാണെന്ന് സെക്യൂരിറ്റി പറഞ്ഞു. തളർന്നിരുന്നെങ്കിലും അവൻ പടികൾ കയറി മുകളിലെത്തി. അത്രയും പടികൾ കയറിയതിന്റെ ക്ഷീണത്തോടെ അവൻ വാതിൽ തുറന്ന് അകത്തുകയറി. വണ്ടിയുടെ കീ ഹാള്ളിലെ മേശപ്പുറത്ത് വെച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് അഭി നേരെ സോഫയിൽ പോയി ഇരുന്നു.
പെട്ടെന്ന് ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടു. ആരാണെന്ന് നോക്കാൻ അവൻ അവിടെ ചെന്ന് നിന്നപ്പോൾ അവിടെ ഒന്നുമില്ലായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാതെ, ക്ഷീണം കാരണം അഭി സോഫയിൽ തന്നെ കിടന്നുറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെയായി. റൂമിലെ അലാറം അടിച്ചത് അഭി അറിഞ്ഞില്ല, കാരണം അവൻ ഹാളിലായിരുന്നല്ലോ ഉറങ്ങിയത്. അവൻ പെട്ടെന്ന് എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 7.30 കഴിഞ്ഞിരിക്കുന്നു! ചാടിപ്പിടച്ചെഴുനേറ്റ് അവൻ റെഡിയാവാൻ തുടങ്ങി. ഇന്ന് മാനേജർ വരുന്ന ദിവസമായതുകൊണ്ട് ഒട്ടും വൈകാൻ പാടില്ലായിരുന്നു. അഭി വേഗത്തിൽ റെഡിയായി ബാഗും എടുത്ത് മേശപ്പുറത്ത് കീ നോക്കിയപ്പോൾ അത് അവിടെയില്ല! അവൻ എല്ലായിടത്തും തിരഞ്ഞു, പക്ഷേ കീ എവിടെയും കാണാനില്ലായിരുന്നു.
എന്തായാലും ഇന്ന് ഓഫീസിൽ പോയേ പറ്റൂ, ഇല്ലെങ്കിൽ ശമ്പളം കട്ട് ആകും. ബസിന് പോകാം എന്ന് വിചാരിച്ച് അവൻ പുറത്തിറങ്ങി. ലിഫ്റ്റിൽ തിരക്കായതുകൊണ്ട് അവൻ പടികൾ ഓടിയിറങ്ങി. ഗേറ്റിനടുത്തെത്തിയപ്പോൾ സെക്യൂരിറ്റി രാജൻ അവനോട് ചോദിച്ചു: "എന്താ കുഞ്ഞേ, ഇന്ന് വണ്ടി എടുത്തില്ലേ?"
അഭി പറഞ്ഞു: "എന്ത് പറയാനാ ഏട്ടാ, രാവിലെ നോക്കുമ്പോൾ കീ കാണാനില്ല. ഇനി എന്തായാലും ലേറ്റ് ആകും."
അപ്പോൾ രാജൻ തന്റെ പോക്കറ്റിൽ നിന്ന് ഒരു കീ എടുത്തു കാണിച്ചു: "ഇതാണോ കീ? ഇന്ന് അടിച്ചുവാരാൻ വന്ന ശാന്ത തന്നതാ. ഞാൻ ഇത് പ്രസിഡന്റിനെ ഏൽപ്പിക്കാം എന്ന് വിചാരിക്കുകയായിരുന്നു. കുഞ്ഞിന്റേതാണോ?"
അഭി ആശ്ചര്യത്തോടെ പറഞ്ഞു: "ഇത് തന്നെ! താങ്ക്യൂ ചേട്ടാ." പക്ഷേ ആ കീ എങ്ങനെ അവിടെ വന്നുവെന്ന് അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സമയം വൈകിയതുകൊണ്ട് കൂടുതൽ ചിന്തിക്കാതെ അവൻ വണ്ടി എടുത്ത് ഓഫീസിലേക്ക് പോയി.ഓഫീസിലെത്തിയ അഭി വേഗം വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി. മാനേജർ അപ്പോഴേക്കും എത്തിയിരുന്നു. അദ്ദേഹം അഭിയെ ക്യാബിനിലേക്ക് വിളിപ്പിച്ചു. വൈകി വന്നതിന് അവനെ ശരിക്കൊന്ന് വഴക്കു പറയുകയും ചെയ്തു. ഇത് അഭിയെ കുറച്ചൊന്നുമല്ല വല്ലാതെ ചമ്മിച്ചത്.
ടീ ടൈം ആയപ്പോൾ കിരണും കൃഷ്ണയും അവനെ സമാധാനിപ്പിക്കാൻ അരികിലെത്തി.
"എടാ, നീ അത് വിട്ടേക്ക്," അവർ പറഞ്ഞു.
അഭി മറുപടി നൽകി: "അതൊക്കെ ഞാൻ വിട്ടു. പക്ഷേ ഞാൻ അതല്ല ഇപ്പോൾ ഓർക്കുന്നത്. ഞാൻ ഇന്ന് വൈകാൻ കാരണം എന്റെ വണ്ടിയുടെ കീ കാരണമാണ്."
"കീക്കോ? അതെന്താ?" കൃഷ്ണ ചോദിച്ചു.
"ഞാൻ ഇന്നലെ മുറിയിലെ മേശപ്പുറത്ത് വെച്ച കീ ഇന്ന് താഴത്തെ കോമ്പൗണ്ടിൽ നിന്നാണ് കിട്ടിയത്," അഭി പറഞ്ഞു.
"അത് ചിലപ്പോൾ ഇന്നലെ രാത്രി നീ ഫ്ലാറ്റിലേക്ക് പോയപ്പോൾ താഴെ വീണതായിരിക്കും," കൃഷ്ണ പറഞ്ഞു.
"അത് തന്നെയാണ് ഞാനും ആദ്യം വിചാരിച്ചത്. പക്ഷേ ഇത് മാത്രമല്ല, ഈ ഇടയായിട്ട് വെറുതെ കുറെ ശബ്ദങ്ങൾ കേൾക്കുന്നു... നോക്കുമ്പോൾ ഒന്നും കാണാനുമില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്," അഭി മറുപടി നൽകി.
ഇതുകേട്ട കിരണും കൃഷ്ണയും അവനെ ആശ്വസിപ്പിച്ചു: "നീ വെറുതെ ഓരോന്ന് ചിന്തിക്കാതിരിക്ക്, ഇതൊക്കെ നിന്റെ ഓരോ തോന്നലുകളാണ്."
എങ്കിലും ആ കീ എങ്ങനെ താഴെ എത്തി എന്നതിനെക്കുറിച്ച് അഭി അപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.അഭി തിരിച്ച് ഫ്ലാറ്റിലെത്തി, പക്ഷേ അവൻ ഭയങ്കര നിരീക്ഷണത്തിലാണ്. തന്റെ തോന്നലാണോ എന്ന് അറിയാൻ അവൻ ഫ്ലാറ്റ് മുഴുവൻ ഒന്ന് നോക്കുന്നു. അവൻ കീ സാധാരണ വെക്കാറുള്ള സ്ഥലത്തേക്ക് തന്നെ തോണ്ടിയിടുന്നു. 10 മണിയായിട്ടും ഒന്നും കണ്ടില്ല. ശരിക്കും അത് തന്റെ തോന്നലായിരുന്നു എന്ന് സംശയിച്ച് അവൻ കിടന്നുറങ്ങിപ്പോകുന്നു.
എന്നാൽ ഉറക്കത്തിനിടയിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. പകുതി ഉറക്കത്തിൽ അഭി ഫോണിൽ സമയം നോക്കി - സമയം 12 മണി. അടുക്കളയിൽ നിന്ന് പാത്രം വീഴുന്ന ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്. അവൻ പേടിയോടെ പോയി നോക്കുന്നു. അവിടെ നിന്ന് ആരോ പാട്ടുപാടുന്ന ഒച്ച കേൾക്കുന്നു, പക്ഷേ അവിടെ സ്പീക്കർ ഒന്നുമില്ല. ആരോ നേരിട്ട് പാടുന്നത് പോലെ! എന്നാൽ അവിടെ ആരുമില്ല. ഇത് കണ്ട് അഭി പേടിച്ച് നിലവിളിക്കുന്നു. അവൻ കീയും എടുത്ത് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഒരോട്ടമായിരുന്നു. അഭിയുടെ നിലവിളി കേട്ടതും പാട്ട് പാടുന്നത് നിന്നു. അഭി നേരെ ബൈക്ക് എടുത്ത് കിരണിന്റെ അടുത്തേക്ക് പാഞ്ഞു.അഭി ശ്വാസം വിടാൻ പോലും നിൽക്കാതെ ബൈക്ക് ഓടിച്ച് കിരണിന്റെ വീടിന്റെ മുന്നിലെത്തി. ബെൽ അടിച്ചു കൊണ്ടിരുന്നു. ഒടുവിൽ കിരൺ കണ്ണ് തിരുമ്മി വാതിൽ തുറന്നു. പേടിച്ച് വിയർത്ത് നിൽക്കുന്ന അഭിയെ കണ്ട് അവൻ ഞെട്ടി.
"എടാ... നീയെന്താ ഈ പാതിരാത്രി? വല്ല കള്ളനും പുറകെ ഉണ്ടോ?" കിരൺ ചോദിച്ചു.
അഭി വിക്കി വിക്കി പറഞ്ഞു: "എടാ... എന്റെ ഫ്ലാറ്റിൽ... അടുക്കളയിൽ ആരോ പാട്ട് പാടുന്നു! ഞാൻ പേടിച്ച് ഓടിപ്പോന്നതാ."
കിരൺ ഒന്ന് പുച്ഛിച്ചു ചിരിച്ചു. "അടുക്കളയിൽ പാട്ടോ? നിനക്ക് വട്ടാണോടാ? നീ വല്ല ലതാ മങ്കേഷ്കറുടെ പാട്ടും സ്വപ്നം കണ്ട് പേടിച്ചു വന്നതാകും. പോയി കിടന്നുറങ്ങാൻ നോക്ക്."
"അല്ലെടാ സത്യം! ഞാൻ കീ മേശപ്പുറത്ത് വെച്ചതാ, അത് കോമ്പൗണ്ടിൽ നിന്ന് കിട്ടി. ഇപ്പോൾ അടുക്കളയിൽ പാട്ടും! അവിടെ ആരുമില്ല!"
കിരൺ അവനെ അടിമുടി ഒന്ന് നോക്കി. "എടാ, നിനക്ക് വല്ല ഉറക്കത്തിൽ നടപ്പും ഉണ്ടോ? നീ തന്നെ കീ എടുത്തു പുറത്തിട്ടിട്ടു വന്ന് അടുക്കളയിൽ പാട്ടുപാടി സ്വയം പേടിച്ചതാണോ? നിന്റെ ഒരു കാര്യം!"
അഭിക്ക് ദേഷ്യം വന്നെങ്കിലും കിരണിന്റെ പരിഹാസം കേട്ടപ്പോൾ അവന് തന്നെ സ്വന്തം കാര്യത്തിൽ ഒരു സംശയം തോന്നി. എങ്കിലും ആ പാട്ട്... അത് അവന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.അഭി ഇതൊക്കെ ആലോചിച്ച് കിരണിനോട് പറഞ്ഞു: "എന്നാൽ നീയും വാ എന്റെ ഫ്ലാറ്റിലേക്ക്."
"ഇപ്പോഴോ? പന്ത്രണ്ട് മണി കഴിഞ്ഞല്ലോ!" കിരൺ ചോദിച്ചു.
"അതിനെന്താ, നീ വാ..." അഭിയുടെ നിർബന്ധപ്രകാരം അവർ വീണ്ടും ഫ്ലാറ്റിലെത്തുന്നു.
അഭിക്ക് അങ്ങോട്ട് കയറാൻ പേടിയുണ്ട്. "ഫ്ലാറ്റിന്റെ കീ എവിടെ?" കിരൺ ചോദിച്ചു.
"പൂട്ടിയിട്ടില്ല," അഭി പറഞ്ഞു.
"എന്തിനാടാ ഈ പേടി? നീ വാ... ഒരു പ്രേതം! മണ്ടൻ!" കിരൺ പരിഹസിച്ചുകൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി ലൈറ്റ് ഇട്ടു.
"എവിടെടാ പാട്ടുപാടുന്ന പ്രേതം? എനിക്ക് കേൾക്കാൻ പറ്റുന്നില്ലല്ലോ!" കിരൺ അവനെ വീണ്ടും കളിയാക്കി. "അടുക്കളയിലേക്ക് വാടാ അങ്ങോട്ട്..." കിരൺ അഭിയെ ഉന്തിത്തള്ളി അടുക്കളയിലെത്തിച്ചു. കിരൺ ലൈറ്റ് ഇട്ടു. "എവിടെ പാട്ട്?" എന്ന് ചോദിച്ച് ചിരിക്കുമ്പോൾ പെട്ടെന്ന് കിച്ചണിലെ ലൈറ്റ് ഓഫ് ആകുന്നു.
കിരൺ വീണ്ടും സ്വിച്ചിട്ടു. അത് വീണ്ടും ഓഫ് ആകുന്നു. അഭി പേടിച്ച് വിറച്ചു. "ഇത് എന്തോ സ്വിച്ച് കംപ്ലൈന്റ് ആണ്," എന്ന് പറഞ്ഞ് കിരൺ ലൈറ്റ് ഓൺ ആക്കുന്നു.
പെട്ടെന്ന്, "ആ അമ്മേ... എന്തോ കംപ്ലൈന്റ് ആണെന്ന്!" എന്നൊരു സ്ത്രീ ശബ്ദം കേട്ടു. കിരൺ ഞെട്ടി അഭിയെ നോക്കി. "എഹ്?" എന്ന് പറഞ്ഞ് അവൻ വീണ്ടും ലൈറ്റ് ഇട്ടു.
"ഇതെന്താ ഓഫ് ആവാത്തെ?" എന്ന് വീണ്ടും ആ ശബ്ദം.
ഇത് കണ്ട് അഭിയും കിരണിനും നിയന്ത്രണം പോയി. അവർ പേടിച്ച് നിലവിളിച്ചു. ആ നിലവിളി കേട്ട് ആ സ്ത്രീശബ്ദവും നിലവിളിച്ചു! ആരെയും കാണാനില്ല, ശബ്ദം മാത്രമേയുള്ളൂ. "ഞാൻ പറഞ്ഞില്ലേ!" എന്ന് പറഞ്ഞ് അഭി അവിടെ നിന്ന് ഓടി. രണ്ടാളും വേഗം വണ്ടി എടുത്ത് പാഞ്ഞു.
ഇത് കണ്ട് സെക്യൂരിറ്റി രാജൻ അങ്ങോട്ട് നോക്കി: "എന്താ മക്കളേ?"
അവർ വണ്ടി പറപ്പിച്ചു പോകുന്നത് കണ്ട് അയാൾ സ്വയം പറഞ്ഞു: "ഇപ്പോഴത്തെ പിള്ളേരെല്ലാം കഞ്ചാവാണ്! എന്ത് പറയാനാ... വളർത്ത ദോഷം!"നേരം വെളുത്തു. കിരണും അഭിയും കിരണിന്റെ വീട്ടിലിരുന്ന് ഇന്നലത്തെ പേടിയിൽ നിന്ന് മുക്തരാവാതെ വിറയ്ക്കുകയാണ്. പ്രത്യേകിച്ച് കിരൺ, ആകെ പേടിച്ച് പിച്ചും പേയും പറയുന്ന അവസ്ഥയിലാണ്. അവിടേക്ക് കൃഷ്ണ എത്തിയിട്ടുണ്ട്.
അവരുടെ കോലം കണ്ടപ്പോൾ കൃഷ്ണയ്ക്ക് ഒന്നും മനസ്സിലായില്ല. "നിങ്ങൾക്ക് ഇത് എന്ത് പറ്റി? ഇങ്ങനെ പേടിച്ചിരിക്കാൻ മാത്രം അവിടെ എന്താ ഉണ്ടായത്?" അവൾ ചോദിച്ചു.
അഭി തളർച്ചയോടെ പറഞ്ഞു: "എടാ, അവിടെ കിടക്കുന്ന കിരണിനെ ഒന്ന് നോക്കിയേ, അവൻ ആകെ തളർന്നുപോയി."
കിരൺ പെട്ടെന്ന് ചാടിയെഴുന്നേറ്റു: "എടി കൃഷ്ണ, നീ അതൊന്ന് കാണണമായിരുന്നു. ശബ്ദം... വെറും ശബ്ദം മാത്രം! അവിടെ ആരുമില്ല, പക്ഷേ ആരോ സംസാരിക്കുന്നു, പാട്ടുപാടുന്നു. ആ ഫ്ലാറ്റിൽ പ്രേതമുണ്ട്! ഞാൻ ഇനി അങ്ങോട്ടേക്കില്ല!"
അഭി മെല്ലെ ചോദിച്ചു: "നീ ഓഫീസിൽ മാനേജരോട് എന്ത് പറഞ്ഞു? ഇന്ന് ഞാൻ ഓഫീസിലേക്ക് വരുന്ന കാര്യം സംശയമാണ്."
കൃഷ്ണ മറുപടി നൽകി: "അതൊക്കെ ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്. പക്ഷേ, നിങ്ങൾ ഈ പറയുന്നത് സത്യമാണെങ്കിൽ നമുക്ക് ഒരാളെ പോയി കാണണം. പണ്ട് ഇതുപോലെ ഒരു പേടി വന്നപ്പോൾ എന്റെ കൂട്ടുകാരി അഞ്ജലിയെ സഹായിച്ച ഒരാളുണ്ട് - ഡോക്ടർ സവിഫി കൃഷ്! പുള്ളിക്കാരൻ ഇത്തരം കാര്യങ്ങളിൽ എക്സ്പെർട്ടാണ്. നമുക്ക് അയാളെ പോയി കണ്ടാലോ?".അവർ കാറിൽ ആ വലിയ വീടിനു മുന്നിലെത്തി. ആ വീട് കണ്ടപ്പോൾ കിരണിന് അത്ഭുതമായി. "ഇതെന്താ കൊട്ടാരമാണോ?" അവൻ ചോദിച്ചു. "നീ വാടാ," എന്ന് പറഞ്ഞ് അഭിയും കൃഷ്ണയും അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടറെ കാണാൻ വന്നതാണെന്ന് കൃഷ്ണ അവളോട് പറഞ്ഞു. പക്ഷേ ആ പെൺകുട്ടി ഒന്നും മിണ്ടാതെ, ഒരു തരം വിചിത്രമായ ഭാവത്തോടെ ഡോക്ടറുടെ മുറിക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു. അത് കണ്ടപ്പോൾ കിരൺ ആംഗ്യഭാഷയിൽ അഭിയോട് ചോദിച്ചു, "ഇവളെന്താ ഉമ്മയാണോ (സംസാരശേഷി ഇല്ലാത്തവൾ)?"
അവർ ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ ഒരാൾ കസേരയിൽ തിരിഞ്ഞിരിക്കുകയായിരുന്നു. "ഡോക്ടർ..." അഭി വിളിച്ചു.
ശബ്ദം കേട്ട് അയാൾ കസേര തിരിച്ചു. "നിങ്ങൾ ആരാണ്? എന്താണ് നിങ്ങളുടെ പ്രശ്നം?" ഡോക്ടർ സക്രിയ ചോദിച്ചു. അവർ നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു.
അതെല്ലാം കേട്ട ശേഷം അയാൾ കിരണിനെ നോക്കി ചോദിച്ചു: "അപ്പോൾ പ്രേതമാണല്ലേ? നിങ്ങൾ അത് കണ്ടോ?"
"നിങ്ങൾ ഇതിനെ പകൽ സമയത്ത് കണ്ടിട്ടുണ്ടോ?" ഡോക്ടർ വീണ്ടും ചോദിച്ചു.
"ഇല്ല," അഭി പറഞ്ഞു.
"അപ്പോൾ പകൽ വല്ല ശബ്ദവും കേൾക്കാറുണ്ടോ?"
"ഇല്ല, രാത്രി ഒരു 9 മണി കഴിഞ്ഞാലേ കേൾക്കാറുള്ളൂ. രാവിലെ ഞാൻ ഒന്നും കേൾക്കാറില്ല," അഭി മറുപടി നൽകി.
ഇതുകേട്ട് ഡോക്ടർ സക്രിയ ഗൗരവത്തിൽ പറഞ്ഞു: "ഇത് പ്രേതമല്ല."എനിക്ക് തോന്നുന്നത് ഇത് ഒരു ടൈം ഗ്ലിച്ച് (Time Glitch) ആണെന്നാണ്. പേടിക്കണ്ട, നിങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ മറ്റൊരു സമയക്രമത്തിൽ (Time) വേറെ ഒരാൾ താമസിക്കുന്നുണ്ട്. എങ്ങനെയോ നിങ്ങളുടെ രണ്ടുപേരുടെയും ടൈം കർവുകൾ (Time Curves) തമ്മിൽ തെറ്റി കണക്ട് ആയിരിക്കുകയാണ്."
അഭിയും കൃഷ്ണയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. ഡോക്ടർ ഒരു ഉദാഹരണം കൂടി പറഞ്ഞു:
"പണ്ട് പ്രശസ്ത ശാസ്ത്രജ്ഞൻ എഡ്വേർഡ് ലൈക്കിന് (Edward Lyke) ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം കിടന്നുറങ്ങുമ്പോൾ തന്റെ മുറിയിൽ മറ്റൊരാളുടെ കൂർക്കംവലി കേട്ട് ഞെട്ടി എഴുന്നേറ്റു. അന്ന് അന്വേഷിച്ചപ്പോൾ അവിടെ ആരുമില്ല. അങ്ങനെയാണ് അദ്ദേഹത്തിന് ഈ ടൈം ഗ്ലിച്ചിനെക്കുറിച്ച് ബോധ്യമായത്. അദ്ദേഹം ഇത് സുഹൃത്തുക്കളോടും മീഡിയയോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ഒടുവിൽ അദ്ദേഹം തന്റെ കണ്ടെത്തലുകൾ ഒരു പുസ്തകമാക്കി - 'The Gliches of Time'. ഇതാണ് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്നത്."
കിരൺ അപ്പോഴും വായും പൊളിച്ചു നിൽക്കുകയാണ്. ഡോക്ടർ അവരെ നോക്കി പറഞ്ഞു:
"ഇതൊരു പോസിബിലിറ്റി (Possibility) മാത്രമാണ്. നിങ്ങൾ ഒരു കാര്യം ചെയ്യൂ... അവിടെ ചെല്ലുമ്പോൾ അവരോട് സംസാരിക്കാൻ നോക്കൂ. ഒരു കമ്മ്യൂണിക്കേഷൻ (Communication) സാധ്യമാകുമോ എന്ന് ശ്രമിക്കണം."ഡോക്ടർ പറഞ്ഞത് കേട്ട് അവർ പുറത്തേക്ക് ഇറങ്ങിയതും ഡോക്ടർ സക്രിയ പിന്നിൽ നിന്ന് അവരെ വീണ്ടും വിളിച്ചു.
"ഒരു കാര്യം കൂടി... ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണ് അവിടെ സംഭവിക്കുന്നതെങ്കിൽ നിങ്ങൾ വളരെയധികം സൂക്ഷിക്കണം. അവരുടെ സമയക്രമത്തിലേക്ക് (Time) നിങ്ങൾ ആകർഷിക്കപ്പെടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് നിങ്ങളെയും അവരുടെ കാലഘട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയേക്കാം. ആ ടൈം ഗ്ലിച്ച് മാറുന്ന നിമിഷം നിങ്ങൾ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂക്ഷിക്കണം!"
ഡോക്ടറുടെ ഉപദേശങ്ങൾ കേട്ട് അവർ പുറത്തെത്തി. കാറിനടുത്തെത്തിയപ്പോൾ കിരൺ പേടിയോടെ ചോദിച്ചു: "എടാ... നമ്മൾ വീണ്ടും അങ്ങോട്ട് തന്നെ പോവുകയാണോ? നിനക്ക് പ്രാന്താണോ?"
അഭി ഉറച്ച തീരുമാനത്തിലായിരുന്നു. "എനിക്ക് അത് അറിയണം കിരൺ. അവരും നമ്മളെപ്പോലെ മനുഷ്യരല്ലേ? അവർക്കും ഇത് എന്താണെന്ന് മനസ്സിലായിട്ടുണ്ടാവില്ല. നമുക്ക് ഇത് ഒന്ന് നേരിട്ട് കാണണം."
അഭിയുടെ ആ നിശ്ചയദാർഢ്യത്തിന് കൃഷ്ണയും പിന്തുണ നൽകി. അങ്ങനെ പേടിയും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ അവർ വീണ്ടും ആ ഫ്ലാറ്റിലേക്ക് തിരിച്ചു.അവർ ഫ്ലാറ്റിലെത്തി അകത്തു കയറി. രാത്രിയാവാൻ വേണ്ടി അവർ കാത്തിരുന്നു. സമയം കുറെ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതുകൊണ്ട് അവർ നിരാശരായി. ക്ലോക്കിൽ സമയം 12 മണിയായി. ആരും ഒന്നും ശ്രദ്ധിച്ചില്ല, പക്ഷേ പെട്ടെന്ന് അടുക്കളയിൽ നിന്ന് വീണ്ടും ശബ്ദങ്ങൾ കേട്ടു തുടങ്ങി.
ആദ്യമായി ഇത് നേരിട്ട് കാണുന്ന കൃഷ്ണ ശരിക്കും പേടിച്ചുപോയി. പക്ഷേ ഡോക്ടർ പറഞ്ഞത് ഓർത്ത് അഭി പേടിക്കാതെ ആ അദൃശ്യരൂപത്തോട് സംസാരിക്കാൻ ശ്രമിച്ചു.
"ഹലോ... പേടിക്കരുത്, ഇത് പ്രേതമല്ല!" അഭി വിളിച്ചു പറഞ്ഞു.
അപ്പുറത്ത് ആ സ്ത്രീ ഞെട്ടിയെങ്കിലും വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു: "ആരാണ് അവിടെ?"
അപ്പോൾ അഭി ചോദിച്ചു: "അതൊക്കെ പറയാം, ആദ്യം നീ പറയൂ... ഇന്ന് എന്താണ് ഡേറ്റ്?"
അവളുടെ മറുപടി കേട്ട് അഭി സ്തംഭിച്ചുപോയി. "2/10/2021".
അഭിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവൾ വീണ്ടും ചോദിച്ചു: "നിങ്ങൾ ആരാണ്?"
അഭി പറഞ്ഞു: "ഞാൻ ഈ ഫ്ലാറ്റിൽ മറ്റൊരു സമയക്രമത്തിൽ ജീവിക്കുന്ന ഒരാളാണ്. എന്റെ പേര് അഭി. പേടിക്കണ്ട, ഇത് എങ്ങനെയോ രണ്ട് സമയങ്ങൾ തമ്മിൽ കൂട്ടിമുട്ടിയതാണ് (Merge)."
അവർ പരസ്പരം സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ സമയം ഒരു മണിയായത് അവർ അറിഞ്ഞില്ല. ദാഹം തോന്നിയതുകൊണ്ട് രണ്ടുപേരും ഒരേ സ്ഥലത്തിരുന്ന ഒരു ബോട്ടിൽ വെള്ളം കുടിക്കാനായി ഒരേസമയം കൈ നീട്ടി. കൃത്യം ആ നിമിഷം അവർ രണ്ടുപേരും ആ ബോട്ടിലിൽ സ്പർശിച്ചു. ആ സ്പർശനത്തിലൂടെ ടൈം ഗ്ലിച്ച് ഒരു വലിയ അപകടമായി മാറി. നിമിഷനേരം കൊണ്ട് അഭിയും ആ സ്ത്രീയും അങ്ങോട്ടും ഇങ്ങോട്ടും സ്വാപ്പ് (Swap) ആയിപ്പോയി.അഭിയുടെ സ്ഥാനത്ത് പെട്ടെന്ന് ഒരു അപരിചിതയായ പെൺകുട്ടിയെ കണ്ടപ്പോൾ കിരണിനും കൃഷ്ണയ്ക്കും ഒന്നും മനസ്സിലായില്ല. അവർ നിൽക്കുന്നടത്ത് അഭി ഉണ്ടായിരുന്നില്ല! പകരം പേടിച്ചു വിറച്ചു നിൽക്കുന്ന ആ പെൺകുട്ടി മാത്രം.
കിരൺ അമ്പരപ്പോടെ ചോദിച്ചു: "അഭി എവിടെ? നീ ആരാണ്? എങ്ങനെ ഇവിടെ വന്നു?"
അവൾ പേടിച്ച് കരഞ്ഞുകൊണ്ട് ചോദിച്ചു: "ഇത് എന്റെ ഫ്ലാറ്റാണ്, നിങ്ങൾ ആരാണ് എന്റെ വീട്ടിൽ?"
ഇത് കേട്ട കിരണും കൃഷ്ണയും സ്തംഭിച്ചു നിന്നുപോയി. നേരം വെളുക്കുന്നതുവരെ അവർക്ക് ആകെ കൺഫ്യൂഷനായിരുന്നു. പിറ്റേന്ന് രാവിലെ അവർ അനാമികയ്ക്ക് കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. താൻ അഞ്ച് വർഷം മുന്നോട്ട് എത്തിയിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അനാമിക ആകെ തകർന്നുപോയി.
ആ തിരക്കിനിടയിൽ കൃഷ്ണ ചോദിച്ചു: "എന്താണ് നിന്റെ പേര്?"
അവൾ പറഞ്ഞു: "അനാമിക".
പേര് കേട്ടതും കൃഷ്ണ ഞെട്ടിപ്പോയി. "നീയാണോ അഞ്ജലിയുടെ ചേച്ചി?"
അനാമിക അത്ഭുതത്തോടെ ചോദിച്ചു: "അതെ, എന്റെ അനിയത്തിയാണ്. നിങ്ങൾക്ക് അവളെ എങ്ങനെ അറിയാം?"
അപ്പോഴാണ് എല്ലാവർക്കും സത്യം മനസ്സിലായത്. അഞ്ച് വർഷം മുൻപ് അനാമികയെ കാണാതായപ്പോൾ അവളെ കണ്ടുപിടിക്കാനാണ് അഞ്ജലി ഡോക്ടർ സക്രിയയെ പോയി കണ്ടത്. പക്ഷേ അന്ന് അത് ഫലിച്ചില്ല. കാരണം അനാമിക ടൈം ഗ്ലിച്ചിലൂടെ ഭാവിയിലേക്ക് (2026-ലേക്ക്) എത്തിയിരുന്നു!
കൃഷ്ണ പറഞ്ഞു: "നീ വാ, നമുക്ക് ഉടനെ ആ ഡോക്ടറെ പോയി കാണണം. അഭിയെ തിരിച്ചു കൊണ്ടുവരാനും നിന്നെ നിന്റെ കാലഘട്ടത്തിലേക്ക് അയക്കാനും അദ്ദേഹത്തിന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയൂ."അവർ ഡോക്ടർ സക്രിയയുടെ അടുത്തു ചെന്നു. അനാമികയെ കണ്ടതും ഡോക്ടർ വിശ്വസിക്കാനാവാത്ത അവസ്ഥയിലായി. അഞ്ച് വർഷം മുൻപ് താൻ അന്വേഷിച്ചു പരാജയപ്പെട്ട ആ കേസ് ഇതാ തന്റെ മുന്നിൽ ജീവനോടെ നിൽക്കുന്നു! ഡോക്ടർ എല്ലാവർക്കും കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
"ഇത് സംഭവിക്കാൻ കാരണം, രണ്ട് യൂണിവേഴ്സുകളിൽ നിന്നും ഒരേ വസ്തുവിൽ ടൈം ലൈൻ ക്ലോസ് ആകുന്നതിന് മുൻപ് നിങ്ങൾ സ്പർശിച്ചതാണ്. ആ സമയത്ത് ടൈം ലൈനിൽ ഒരു കറക്ഷൻ (Correction) വന്നു. ആ ഡാമേജ് കാരണമാണ് ഈ സ്വാപ്പിംഗ് നടന്നത്."
ഡോക്ടർ ഗൗരവത്തോടെ തുടർന്നു: "ഇത് മറികടക്കാൻ ആ സംഭവം ഒന്നുകൂടി ആവർത്തിക്കണം. പക്ഷേ അതിലൊരു വലിയ പ്രശ്നമുണ്ട്. അഞ്ച് വർഷം മുൻപ് അഭിയെ ആരും ആ ഫ്ലാറ്റിൽ കണ്ടിട്ടില്ല. ആരും അവനെക്കുറിച്ച് അവിടെ അറിഞ്ഞിട്ടുമില്ല. ചിലപ്പോൾ ഈ ടൈം ഡാമേജ് കാരണം അഭി വേറെ ഏതെങ്കിലും ടൈം സോണിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ബ്ലോക്കിലോ (Time Block) പെട്ടുപോയിട്ടുണ്ടാകാം. അത് നമുക്ക് കണ്ടുപിടിക്കണം.ഡോക്ടർ സക്രിയ വീണ്ടും കാര്യങ്ങൾ വിശദീകരിച്ചു: "ഇപ്പോൾ നമ്മൾ അഭിയെ കണ്ടുപിടിച്ചില്ലെങ്കിൽ, അഞ്ച് വർഷം കഴിയുമ്പോൾ നമ്മൾ അവനെ പാടെ മറന്നുപോകും. ആ സമയത്ത് അവൻ തിരിച്ചു വരികയാണെങ്കിൽ... അതായത് 2031-ൽ... അതൊരു ഉറപ്പില്ലാത്ത, സംഭവിക്കാൻ സാധ്യതയുള്ള ഒരു ടൈംലൈൻ (Timeline) മാത്രമാണ്. നമുക്ക് ആ ടൈംലൈൻ ബ്രേക്ക് ചെയ്തേ പറ്റൂ."
പെട്ടെന്ന് സ്‌ക്രീൻ ബ്ലാക്ക് ആകുന്നു...
അഭി എവിടെയോ കണ്ണ് തുറക്കുന്നു. അവൻ തന്റെ ഫ്ലാറ്റിലാണ്, പക്ഷേ അവൻ സൂക്ഷിച്ചു വെച്ചിരുന്ന സാധനങ്ങളൊന്നും അവിടെയില്ല. അവൻ വേഗം പുറത്തിറങ്ങി. സ്ഥലമെല്ലാം ആകെ മാറിയിരിക്കുന്നു. അവിടെ കണ്ട പുതിയ സെക്യൂരിറ്റിയോട് അഭി ചോദിച്ചു: "രാജൻ ഏട്ടൻ എവിടെ?"
അയാൾ പറഞ്ഞു: "രാജൻ എന്റെ അച്ഛനാണ്. അച്ഛൻ രണ്ട് വർഷം മുൻപ് മരിച്ചുപോയി."
ഇതുകേട്ട് അഭി നടുങ്ങിപ്പോയി. അവൻ നേരെ കിരണിന്റെ വീട്ടിലേക്ക് പാഞ്ഞു. അവിടെ കിരൺ ആകെ മാറിയിരുന്നു, അവന് കുറച്ച് തടിയൊക്കെ വെച്ചിട്ടുണ്ട്. അഭിയെ കണ്ട കിരണിന് വിശ്വസിക്കാനായില്ല. അവന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു. അവൻ അഭിയെ കെട്ടിപ്പിടിച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
"നിന്നെ കണ്ടുപിടിക്കാൻ ഞങ്ങൾ കുറെ ശ്രമിച്ചു, പക്ഷേ പറ്റിയില്ല. അനാമിക അഞ്ജലിയെ പോയി കണ്ടു. അഞ്ച് വർഷം മുൻപ് കാണാതായ ചേച്ചിയെ തിരിച്ചുകിട്ടി എന്ന ആശ്വാസത്തിലാണ് അവർ ഇപ്പോഴും ജീവിക്കുന്നത്. നീ ഇനി ഇവിടെ ജീവിക്കാൻ ശ്രമിക്കണം അഭി."
എന്നാൽ അഭിക്ക് അത് സാധ്യമായിരുന്നില്ല. അവൻ വിഷമത്തോടെ ചോദിച്ചു: "കൃഷ്ണ എവിടെ?"
കിരൺ മടിയോടെ പറഞ്ഞു: "അവളുടെ കല്യാണമാണ് നാളെ..."
ഇതുകേട്ടപ്പോൾ അഭിയുടെ ലോകം നിലച്ചുപോയി. അവൻ കിരണിനോട് ഉറപ്പിച്ചു പറഞ്ഞു: "എനിക്ക് തിരിച്ചു പോകണം കിരൺ... എനിക്ക് എന്റെ പഴയ ടൈംലൈനിലേക്ക് തന്നെ തിരിച്ചു പോയേ പറ്റൂ!"അവർ നേരെ അഭിയുടെ ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു. അതേസമയം തന്നെ 2026-ലെ ടൈംലൈനിൽ ഡോക്ടർ സക്രിയയും, കിരണും, കൃഷ്ണയും, അനാമികയും ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.
ഭാവിയിൽ (2031-ൽ), അഭി ആ ഫ്ലാറ്റിലെത്തി. അവിടെയെല്ലാം പൊടിപിടിച്ചു കിടക്കുകയായിരുന്നു. അവർ 12 മണിയാവാൻ കാത്തിരുന്നു. 2026-ൽ ഡോക്ടർ പറഞ്ഞു: "ലൂപ്പ് സ്റ്റാർട്ട് ആയിരിക്കുന്നു! നിങ്ങൾ സംസാരിക്കാൻ ശ്രമിക്കൂ."
അവർ പരമാവധി ശ്രമിച്ചു, പക്ഷേ 2031-ലെ ടൈംലൈനിൽ ഉള്ള അഭിക്ക് ഒന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാവരും വലിയ പരിഭ്രമത്തിലായി. അനാമിക വിളിക്കുന്നത് അഭിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നില്ല. ഒടുവിൽ അഭി ഫ്ലാറ്റിലെ ലോൺട്രി റൂമിൽ എത്തി. അവിടെ എന്തോ ഒരു മാറ്റം അവന് തോന്നി. ഒരു പ്രതിധ്വനി (Echo) പോലെ ചില ശബ്ദങ്ങൾ കേൾക്കാമെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല.
അഭി പേടിച്ചെങ്കിലും തിരിച്ചുപോകണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവൻ. ക്ലോക്കിൽ സമയം ഒരു മണിയായി. 2026-ലെ ടൈംലൈനിൽ ഡോക്ടർക്കും ഒരു തോന്നൽ ഉണ്ടായി. അവരും ലോൺട്രി റൂമിലേക്ക് നീങ്ങി. പക്ഷേ ഇരുവശത്തുമുള്ളവർക്കും പരസ്പരം ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് അനാമികയുടെ കൈ തട്ടി അവിടിരുന്ന ഒരു പന്ത് (Ball) നിലത്തേക്ക് വീണു. അത് 2031-ലെ ടൈംലൈനിൽ ഉള്ള അഭി കാണുന്നു! അത്ഭുതത്തോടെ അഭി ആ പന്തിൽ തൊടാൻ കൈ നീട്ടി. കൃത്യം അതേസമയം തന്നെ 2026-ലെ ടൈംലൈനിൽ അനാമികയും ആ പന്തിൽ സ്പർശിച്ചു.
ആ പഴയ ടൈം ഡാമേജ് കാരണം വീണ്ടും ഒരു സ്വാപ്പിംഗ് (Swap) നടന്നു! അനാമിക നിന്നിരുന്ന സ്ഥാനത്ത് അഭി തിരിച്ചെത്തി. അവർ ആ വലിയ തെറ്റ് തിരുത്തിയിരിക്കുന്നു.അഭിയെ കണ്ടതും എല്ലാവരും അവനെ കെട്ടിപ്പിടിച്ചു. എല്ലാവർക്കും വലിയ സന്തോഷമായി. അഭി തന്റെ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുന്നു. ആ ആഘോഷത്തിനിടയിൽ അവിടെ നിന്ന് അപ്രത്യക്ഷയായ അനാമികയെക്കുറിച്ച് ആരും അപ്പോൾ ഓർത്തതേയില്ല.
അവസാനം അഭിയാണ് അത് ഓർത്തത്. അവൻ കൃഷ്ണയോട് പറഞ്ഞു: "കൃഷ്ണാ, അഞ്ജലിയെ ഒന്ന് ഫോണിൽ വിളിക്കൂ... ചേച്ചി അവിടെ എത്തിയോ എന്ന് ചോദിക്കണം."
അഭി പറഞ്ഞതുപോലെ കൃഷ്ണ അഞ്ജലിയെ വിളിച്ചു. ഫോൺ സ്പീക്കറിലായിരുന്നു. "അഞ്ജലീ, വെറുതെ വിളിച്ചതാ... നിങ്ങൾ ഭക്ഷണം കഴിച്ചോ? ചേച്ചി അവിടെ എത്തിയോ?" കൃഷ്ണ ചോദിച്ചു.
അപ്പുറത്ത് നിന്ന് അഞ്ജലിയുടെ മറുപടി വന്നു: "ചേച്ചിയോ? ഏത് ചേച്ചി?"
കൃഷ്ണ ഒന്നുകൂടി വ്യക്തമാക്കാൻ ശ്രമിച്ചു: "നിന്റെ ചേച്ചി അനാമിക! അവൾ വീട്ടിൽ എത്തിയോ?"
അഞ്ജലി സങ്കടത്തോടെയും അത്ഭുതത്തോടെയും പറഞ്ഞു: "കൃഷ്ണാ, നീ എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നത്? അനാമിക ചേച്ചിയെ അഞ്ച് വർഷം മുൻപ് കാണാതായതല്ലേ... ചേച്ചിയെ ഇതുവരെ കിട്ടിയിട്ടില്ലെന്ന് നിനക്കും അറിയാമല്ലോ!"
ഇത് കേട്ടതും എല്ലാവരും തരിച്ചുനിന്നുപോയി. അഭിയുടെയും കൃഷ്ണയുടെയും കിരണിന്റെയും മുഖത്ത് ഭയം നിറഞ്ഞു. ഡോക്ടർ സക്രിയ പോലും എന്ത് പറയണമെന്നറിയാതെ സ്തംഭിച്ചു. എല്ലാവരും ടെൻഷനോടെ പരസ്പരം നോക്കുമ്പോൾ, ഫ്ലാറ്റിലെ ആ ലോൺട്രി റൂമിലെ കണ്ണാടിയിലേക്ക് ക്യാമറ നീങ്ങുന്നു...
Part 2 comming soon
