കാവ്യമാരി
കാവ്യമാരി
എല്ലാവരും കവിത എഴുതാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ
അസഹ്യമായിരുന്നു.
പത്രവിതരണക്കാരനാണ് തുടക്കമിട്ടത്, പിന്നെ
ലജ്ജാശീലയായ പാൽ വിൽപ്പനക്കാരി
സ്റ്റാറ്റസുകളിലൂടെ
കവിത ചൊരിഞ്ഞ്
ലജ്ജ വെടിഞ്ഞു.
ഡോക്ടർ ഓരോ
കുറിപ്പടിക്കു താഴെയും
കവിത കുറിച്ചു.
പ്രൊഫസർമാർ ആശങ്കാകുലരായി ,
അറിയപ്പെട്ട കവികൾ
ഏതോ പകർച്ചവ്യാധിയുടെ
മണിമുഴങ്ങുമ്പോലെ ജാഗരൂകരായി .
ഓരോ വളവിലും തിരിവിലും
കവിതമാത്രം …..
കയ്ക്കുന്ന പാവയ്ക്കകൾക്കു
കവിത കുമ്പിളായി,
അവയെ കീടങ്ങൾ
അവർക്കു മാത്രം കഴിയുന്ന രീതിയിൽ നിരൂപിച്ചു .
ഒരു വത്സരത്തിനുള്ളിൽ അവിടെ ഏറെ കവിത പിറന്നെങ്കിലും..
പിച്ചക്കാരന്റെതായിരുന്നു മികച്ചത് ;
തിരസ്കരണത്തിന്റെ
ഉപ്പിനെക്കുറിച്ചു തെരുവിൽ നിന്ന് എഴുതിയത്.